എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ..ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കും
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടൽ മൂലം ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
രണ്ടു വർഷമായി അടിച്ചമർത്തൽ നേരിടുകയാണ്. സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് ജീവനക്കാരെ തിരിച്ചയക്കേണ്ടി വന്നു. കേന്ദ്രസർക്കാരിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്നും ആംനസ്റ്റി ഇന്ത്യ ഘടകം എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.
വിദേശത്ത് നിന്ന അനധികൃതമായ ഫണ്ട് സ്വീകരണം, ഫോറിൻ കോൺട്രിബ്യൂഷൻ രജിസ്‌ട്രേഷൻ ആക്ടിൽ രജിസ്റ്റർ ചെയ്തില്ല തുടങ്ങിയ കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.
ഡൽഹി കലാപം, ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നുണ്ടായ അവകാശ ലംഘനം എന്നിവയിൽ കേന്ദ്ര സർക്കാരിനെ ആംനസ്റ്റി വിമർശിച്ചിരുന്നു. യുകെയിൽന്ന് വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha