ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തവരിൽ മലയാളിയും.. തൊടുപുഴയിലെ ആഭരണക്കടയിലെ സെയില്‍സ്മാനായിരുന്നു.. കൂടുതൽ വിവരങ്ങൾ
ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തവരിൽ ഒരു മലയാളി ഭീകരനും ഉണ്ടായിരുന്നു .നമ്മുടെ മൂക്കിന് താഴെ ഈ കൊച്ചുകേരളത്തിൽ വിലസി നടന്ന കൊടും ഭീകരന്റെ ജീവിതം അമ്പരപ്പിക്കുന്നതാണ് .ഇന്ത്യ വിട്ട് പേരുമാറി ഐ എസ്സിന് വേണ്ടി പല നിരപരാധികളെയും ഇല്ലാതാക്കിയ ഇറാഖിലെ ഐ.എസ്. ഭീകരന്‍ അബു സുബഹാനി ഹാജ മൊയ്തീന്‍ 2015 വരെ താമസിച്ചിരുന്നത്, ഇടുക്കി ജില്ലയിലെ തൊടുപുഴ മാര്‍ക്കറ്റ് റോഡിലായിരുന്നു .
തൊടുപുഴയിലെ ഒരു ആഭരണക്കടയില്‍ സെയില്‍സ്മാനായിരുന്നു ഇയാള്‍. പിന്നീട് ചെറിയ ബിസിനസുകളിലേക്കു തിരിഞ്ഞു.പിന്നീടാണ് ഇയാൾ ഭീകരവാദത്തില്‍ ആകൃഷ്ടനായി ഇന്ത്യ വിടുന്നത് .അങ്ങനെ പേരുമാറ്റി അബു ജാസ്മിന്‍ എന്ന പേരിലും അറിയപ്പെട്ടു. സിറിയയിലും തുര്‍ക്കിയിലും ഇറാഖിലും ഇയാൾ നിരവധി ഐ.എസ്. ആക്രമണങ്ങളില്‍ പങ്കെടുത്തു. ഭീകരാക്രമണപരിശീലനം നേടിയത് ഇറാഖിലെ മൊസൂളില്‍ നിന്നായിരുന്നു . കേരളം വിട്ട് പോയത് തുര്‍ക്കിയില്‍. തുടര്‍ന്ന് ഐ.എസുമായി ബന്ധപ്പെട്ട ഇയാളെ അത്യാവശ്യം ആയുധ പരിശീലനത്തിനു ശേഷം മൊസൂളിലേക്കയച്ചു. അവിടെ സ്‌ഫോടനത്തിലടക്കം വിദഗ്ധപരിശീലനമാണ് അബു സുബഹാനിക്ക് ലഭിച്ചത് .
ഇറാഖ് പട്ടാളത്തിന്റെ പ്രത്യാക്രമണത്തില്‍ കാലിനു ഗുരുതരപരുക്കേറ്റതാണ് ഇയാളുടെ ജീവിതത്തിൽ വഴിത്തിരിവായത് . പക്ഷെ മൊസൂളിലെ ആ സ്‌ഫോടനത്തില്‍ സുബഹാനിയുടെ കൂട്ടാളി മരിച്ചു.പിന്നീട് ഐ.എസ്. ക്യാമ്പില്‍ ശസ്ത്രക്രിയയിലൂടെ കാലില്‍ ഉരുക്കുദണ്ഡ് ഘടിപ്പിച്ചു. മൊസൂളിലും റാഖയിലും മറ്റ് മലയാളി ഭീകരന്മാർക്ക് സുബഹാനി ഹാജാ മൊയ്തീൻ പരിശീലനം നൽകിയിരുന്നു. 2015 ഏപ്രിൽ മാസത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ലെബനൻ, ഫ്രാൻസ്, യുകെ, യൂറോപ്പ്, ജർമ്മനി, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരന്മാർക്കൊപ്പം തുർക്കി നഗരമായ ഉർഫയിൽ നിന്നും ഇറാഖിലേക്ക് ഇയാൾ നുഴഞ്ഞു കയറുകയായിരുന്നു.അബു സുലൈമാൻ അൽ ഫ്രാൻസീസി എന്ന ഐ എസ് നേതാവിന് കീഴിൽ ഉമർ ഇബ്നു ഖതാബ് ഖതീബ എന്ന സംഘത്തിലാണ് ഇയാൾ പരിശീലനം നേടിയത്. പാരീസ് ഭീകരാക്രമണ കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ ഭീകരൻ മുഹമ്മദ് ഘനി ഉസ്മാൻ ഇയാളുടെ സംഘാംഗമായിരുന്നു.
പരുക്ക് ഭേദമായപ്പോള്‍ അബു സുബഹാനി ഇന്ത്യയിലേക്കു മടങ്ങി . ഇന്ത്യയില്‍ ഐ.എസിലേക്ക് ആളെച്ചേര്‍ക്കുകയായിരുന്നു നിയോഗം. പടക്കനിര്‍മാണകേന്ദ്രമായ, തമിഴ്‌നാട്ടിലെ ശിവകാശിയില്‍നിന്നു വെടിമരുന്ന് ശേഖരിച്ച് സ്‌ഫോടനപരമ്പരകള്‍ നടത്താനും ഇയാൾക്ക് ഐ എസ്സിന്റെ നിര്‍ദേശം ലഭിച്ചിരുന്നു. അതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഈ ഭീകരൻ എന്‍.ഐ.എയുടെ പിടിയിലാവുന്നത് .
ഇറാഖില്‍നിന്നു മടങ്ങിയെത്തിയശേഷം തിരുനെല്‍വേലിയില്‍ ഒളിവില്‍ കഴിയവേ കടയനെല്ലൂര്‍ പള്ളിവാസല്‍ തെരുവില്‍നിന്നു 2016 ഒക്‌ടോബര്‍ അഞ്ചിനാണ് അറസ്റ്റിലായത്. അതിനകം സാമൂഹികമാധ്യമങ്ങളിലൂടെ 15-ലേറെപ്പേരെ ഇയാൾ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിപ്പിച്ചു . സുബഹാനിക്കു വേണ്ടി എന്‍.ഐ.എ. വിദേശത്ത് അന്വേഷണം നടത്തിയിരുന്നു. അറസ്റ്റിലായശേഷം ഇയാളെ ചോദ്യംചെയ്യാന്‍ ഫ്രഞ്ച് പോലീസും കേരളത്തിലെത്തി. രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിനൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ സുഹൃദ് രാഷ്ര്ടമായ ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയും എന്‍.ഐ.എ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കേസിലെ ഏക പ്രതി തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനെയാണ് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി പി.കൃഷ്ണ കുമാര്‍ ശിക്ഷിച്ചത്.ഐ എസിന് വേണ്ടി ഏഷ്യൻ രാജ്യങ്ങൾക്കെതിരെ തോക്കെടുത്ത ആ ഭീകരൻ മലയാളി ആണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം .സുബ്ഹാനിയുടെ കുറ്റകൃത്യം സംസ്ഥാനത്തിന്റെ സാംസ്‌കാരിക മനസാക്ഷിയെ ബാധിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും പുരോഗമന സമൂഹങ്ങളിലൊന്നാണ് നമ്മുടെ സംസ്ഥാനമെന്ന അഭിമാനത്തിന് തിരിച്ചടിയാണിതെന്നും കോടതി പറഞ്ഞു. യുവാക്കള്‍ സ്വന്തം മാതൃരാജ്യവുമായുള്ള ബന്ധം ശാശ്വതമായി ഉപേക്ഷിക്കാന്‍ പോലും തയാറാവുന്ന രീതിയില്‍ ആളുകള്‍ തീവ്ര പ്രത്യയശാസ്ത്രങ്ങളിലേക്ക് പോകുന്നത് അത്യന്തം വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
ഭീകരവാദ സംഘടനയില്‍ അംഗമായി എന്ന കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് പിഴ.ഇന്ത്യയുമായി സഖ്യത്തിലുള്ള ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപയുമാണ് പിഴ. ഭീകരവാദ സംഘടനയില്‍ അംഗമായി കുറ്റകൃത്യത്തിന് ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപയും വിധിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതി. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. വിചാരണ തടവുകാരനായി കഴിഞ്ഞ കാലയളവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
കനകമല ഐ.എസ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ 2016 ഒക്‌ടോബറിലാണ് എന്‍.ഐ.എ സുബ്ഹാനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, തുര്‍ക്കി വഴി ഇറാഖിലേക്ക് പോയതായി അന്വേഷണത്തില്‍ വ്യക്തമായതോടെ ഇയാള്‍ക്കെതിരെ പ്രത്യേകം കേസ് എടുക്കുകയായിരുന്നു. കേസില്‍ കോടതിയെ സഹായിച്ചതിനു എന്‍.ഐ.എയുടെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരെ കോടതി പ്രത്യേകം അഭിനന്ദിച്ചു. വിദേശത്ത് ആയിരുന്നിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കഠിന പ്രയത്‌നം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.പി.ഷൗക്കത്തലിയെ കോടതി പ്രത്യേകം അഭിനന്ദിച്ചു. അതെ സമയം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർ ഏറെ സജീവായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ് എന്ന റിപ്പോർട്ട് വന്നത് കഴിഞ്ഞ ഇടെയാണ് . കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നിരവധിപേര്‍ ഐഎസ് ഭീകര സംഘടനകളിൽ ചേര്‍ന്നിട്ടുണ്ടെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ 122 പേര്‍ അറസ്റ്റിലായെന്നും ഭീകരര്‍ക്ക് വിദേശ സാമ്പത്തിക സഹായം കിട്ടുന്നുവെന്നും ആഭ്യന്തര സഹമന്ത്രിരാജ്യസഭയ്ക്ക് രേഖാമൂലമാണ് മറുപടി നല്‍കിയത്
. കേരളത്തിലടക്കം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ സ്വാധീനം ശക്തമാണെന്ന് കേന്ദ്രം വിശദീകരിക്കുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന ഐഎസ് പ്രചാരണം അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. കേരളം കഴിഞ്ഞാൽ, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഐഎസ് ഭീകരസ്വാധീനമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.എന്‍ഐഎ അന്വേഷണം അനുസരിച്ച് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലായി 122 പേർ അറസ്റ്റിലായി. ഐഎസ് ബന്ധമുള്ളവര്‍ക്കെതിരെ ഇതുവരെ 17 കേസുകൾ രജിസ്റ്റര്‍ ചെയ്തതായും പറയുന്നു.
https://www.facebook.com/Malayalivartha