രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍, നെഞ്ചിലും പുറത്തും നിരവധി കുത്ത്; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം
മധ്യപ്രദേശില്‍ രണ്ടു ദിവസം പ്രായമുളള പെൺ കുഞ്ഞ് കൊല്ലപ്പെട്ട നിലയില്‍. ശരീരത്തില്‍ നൂറ് തവണ കുത്തിയ പാടുകളും മൃതദേഹത്തിൽ കണ്ടെത്തി. മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
ഭോപ്പാലിലെ അയോധ്യ നഗറിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഷാളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
നെഞ്ചിലും പുറത്തുമായാണ് കുത്തേറ്റ പാടുകള്‍. വീട്ടില്‍ ജനിച്ച കുട്ടിയുടേതാണ് മൃതദേഹം. ക്ഷേത്രത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നും തുടര്‍ന്ന് മൃഗങ്ങളുടെ ആക്രമണത്തിലെ മുറിവുകളാകാം ശരീരത്തിലെ പാടുകളെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുളള തുടര്‍ച്ചയായ ആക്രമണത്തിലാണ് കുത്തേറ്റ പാടുകള്‍ ഉണ്ടായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
പൊലീസ് കൊലപാതക കേസ് രജിസ്‌ററര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha