രാജ്യം ശക്തമായ പ്രതിഷേധത്തിൽ; ചൈനീസ് കടന്നു കയറ്റം തുടരുമ്പോളും ഇന്ത്യക്ക് നേരെ തിരിഞ്ഞ് ജപ്പാൻ
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ജപ്പാനിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലും അതില്‍ ശ്രദ്ധ ചെലുത്താതെ ഇന്ത്യയെ ലക്ഷ്യമിട്ട് നേപ്പാള്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ വ്യാപകമായി നിരീക്ഷണ പോസ്റ്റുകള്‍ നിര്‍മ്മിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട് .
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് നിരീക്ഷണ പോസ്റ്റുകളാണ് നേപ്പാള്‍ അതിര്‍ത്തിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളായ ടാറ്റോപാനി, ഡാഡെല്‍ഹുറ ജില്ലയിലെ രൂപാലിഗഡ്, ഡാര്‍ചുല ജില്ലയിലെ ഡാറ്റുവ എന്നിവിടങ്ങളിലാണ് പോസ്റ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടെ അതിര്‍ത്തിയില്‍ നേപ്പാള്‍ നിര്‍മ്മിച്ച പോസ്റ്റുകളുടെ എണ്ണം 15 കഴിഞ്ഞു.
നേരത്തെ കാലാപാനി അതിര്‍ത്തിയില്‍ സൈനിക ആസ്ഥാനം നിര്‍മ്മിയ്ക്കുന്നതിനായി നേപ്പാള്‍ പ്രതിരോധമന്ത്രി രാം ബഹദുര്‍ ധാപ്പ ശിലാസ്ഥാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ കൂടുതല്‍ നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ഇന്തോ- നേപ്പാള്‍ അതിര്‍ത്തി തുറന്നതായതിനാല്‍ ഇതുവഴിയുള്ള കള്ളക്കടത്തും, നുഴഞ്ഞുകയറ്റവും പ്രതിരോധിക്കുന്നതിനായാണ് നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ചത് എന്നാണ് നേപ്പാള്‍ നൽകിയിരിക്കുന്ന വിശദീകരണം..
എന്നാല്‍ നേപ്പാളിലെ പല പ്രദേശങ്ങളും നിലവില്‍ ചൈനയുടെ അധീനതയിലാണ്. വടക്കന്‍ മേഖലകളില്‍ ഇതിനോടകം തന്നെ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
https://www.facebook.com/Malayalivartha