രാത്രി ഒൻപത് മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും; ആ സന്ദേശത്തിനു പിന്നാലെ ഇന്ത്യയുടെ ധീരനായ വൈമാനികൻ അഭിനന്ദൻ വാർദ്ധമാനെ പാകിസ്ഥാൻ വിട്ടയച്ചു, വിംഗ് കമാൻഡർ വർദ്ധമാൻ 2019 മാർച്ച് 1 ന് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങി, സംഭവം ഇങ്ങനെ...

ഇന്ത്യയുടെ ധീരനായ വൈമാനികൻ അഭിനന്ദൻ വാർദ്ധമാനെ വിട്ടയക്കാനുള്ള സാഹചര്യം തുറന്നു പറഞ്ഞു പാകിസ്താനിലെ രാഷ്ട്രീയ നേതാവ്. ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാൻ മുസ്ലിം ലീഗ്-എൻ നേതാവ് അയാസ് സാദിഖ് ആണ് ഇമ്രാൻ ഖാൻ സർക്കാരിനെതിരെയുള്ള തിരിച്ചടി എന്ന നിലയിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. അഭിനന്ദൻ വർദ്ധമാനെ വിട്ടയക്കാനുള്ള തീരുമാനം എടുത്ത രാത്രി പാകിസ്ഥാൻ വിദേശ കാര്യാ വകുപ്പ് മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഒരു സുപ്രധാന യോഗം വിളിച്ചു ചേർക്കുകയും പാകിസ്ഥാൻ അഭിനന്ദൻ വർത്തമാനെ വിട്ടയച്ചില്ലെങ്കിൽ അന്ന് രാത്രി ഒൻപത് മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ചൂണ്ടി കാട്ടുകയും ചെയ്തത് ആയാണ് അയാസ് സാദിഖ് വെളിപ്പെടുത്തിയത്.
ഞാൻ ഇതൊന്നും തുറന്നു പറയാൻ ആഗ്രഹിച്ചതല്ല എന്നാൽ ഞങ്ങളെയെല്ലാം വെറും പാവകളെന്നു വിളിക്കുകയും മോദിയുടെ സ്വന്തക്കാർ എന്ന് വിളിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് പ്രതികരിച്ചേ മതിയാകൂ . അയാസ് സാദിഖ് ദുനിയ ന്യൂസിനോട് പറഞ്ഞു. സാദിഖിന്റെ പരാമർശം പുറത്തു വന്നിരിക്കുന്നത് തന്റെ പാർട്ടി രാജ്യത്തെ ശക്തമായ ആർമിയും ആയി ഒരു വാദപ്രതി വാദത്തിൽ ഉൾപ്പെട്ട സമയത്താണ് എന്ന് സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതാണ്. പാകിസ്ഥാൻ മുസ്ലിം ലീഗ് എൻ ന്റെ നേതൃത്വത്തിൽ നിലവിൽ വന്ന 11 പ്രതിപക്ഷ പാർട്ടികളുടെ സഖ്യം നിലവിൽ പാകിസ്ഥാൻ സൈന്യത്താൽ നിയന്ത്രിതം ആയ ഇമ്രാൻ ഖാൻ പാവ സർക്കാരിനെതിരെ അനവധി ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന് പദ്ധതി ഇട്ടിരിക്കുകയാണ്.
അതായത് പാകിസ്ഥാൻ അവരുടെ ജനങ്ങളോട് അവകാശവാദം ഉന്നയിക്കുന്നത് പോലെ അവരുടെ മഹാമനസ്കത കൊണ്ടൊന്നും അല്ല ഇന്ത്യ ആക്രമിക്കും എന്നുള്ള ഭയത്താലാണ് അഭിനന്ദൻ വർദ്ധമാനേ നിരുപാധികം വിട്ടയച്ചത് എന്ന വെളിപ്പെടുത്തൽ ആണ് പ്രതിപക്ഷ പാർട്ടി അംഗം ഇപ്പോൾ നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ജനാധിപത്യ പാർട്ടികളും പോലീസും സൈന്യത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് നിലവിൽ ഇമ്രാൻ ഖാന്റെയും എന്തിന് സൈന്യത്തിന്റെയും തന്നെ പ്രതിച്ഛായക്ക് കനത്ത അടി നൽകുന്ന ഒരു വെളിപ്പെടുത്തൽ ആണ്. ഇന്ത്യ ആക്രമിക്കും എന്ന ഭയത്താലാണ് അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ വിട്ടയച്ചത് എന്ന് ലോകം മുഴുവൻ അറിയാമെങ്കിലും പാകിസ്ഥാനിൽ അവരുടെ ഭരണകൂടം കൊടുത്തിരിക്കുന്നത് അങ്ങേയറ്റം വിപരീതമായ ഒരു പ്രചാരണമാണ്. അതായത് സമാധാനത്തിന്റെ പേരിൽ നല്ലവരായ പാകിസ്ഥാൻ സർക്കാർ അഭിനന്ദനെ വിട്ടയച്ചു എന്നതാണ് അത് പാർലമെന്റിൽ സാദിഖ് ഈ അവകാശവാദം ഉന്നയിച്ചതായിട്ട് പാകിസ്ഥാനിലെ ദുനിയ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി , പാകിസ്ഥാൻ മുസ്ലിം ലീഗ് -എൻ, ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‌വ എന്നിവരടക്കം പങ്കെടുത്തിരുന്ന യോഗത്തിൽ പാകിസ്ഥാൻ വിദേശ കാര്യ വകുപ്പ് മന്ത്രി മുഹമ്മദ് ഖുറേഷി ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദനെ വാർദ്ധമാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പാകിസ്ഥാൻ മുസ്ലിം ലീഗ് - എൻ നേതാവ് പ്രതിപക്ഷ നേതാക്കളോട് പറഞ്ഞു
ഇമ്രാൻ ഖാൻ പങ്കെടുക്കാൻ വിസമ്മതിച്ച മീറ്റിംഗിൽ ഷാ മഹമൂദ് ഖുറേഷി ഉണ്ടായിരുന്നുവെന്നും ഞാൻ കണ്ടു കൊണ്ടിരിക്കുമ്പോൾ കരസേനാ മേധാവി ജനറൽ ബജ്‌വ മുറിയിലേക്ക് വന്നു, അയാളുടെ കാലുകൾ വിറച്ചു കൊണ്ടിരിന്നു , അയാൾ വിയർക്കുകയായിരുന്നു. ദൈവത്തെ ഓർത്ത് അഭിനന്ദനെ വിട്ടയക്കണം എന്ന് ഖുറേഷി ആവശ്യപ്പെട്ടു. ഇന്ന് രാത്രി 9 മണിക്ക് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാൻ പോകുകയാണെന്നും അതിനാൽ അഭിനന്ദനെ വിട്ടയക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു, പ്രധാനപ്പെട്ട മീറ്റിംഗിലെ സംഭവങ്ങൾ സാദിഖ് വിവരിച്ചു.
വിംഗ് കമാൻഡർ വർദ്ധമാൻ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും പ്രതിപക്ഷം സർക്കാരിനെ പിന്തുണച്ചിരുന്നുവെങ്കിലും ഇനി ഇതിൽ കൂടുതൽ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് സാദിഖിനെ ഉദ്ധരിച്ച് ദുനിയ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ പാകിസ്ഥാൻ പ്രതിപക്ഷ നേതാവിന്റെ ഈ പ്രസ്താവന തന്റെ സമൂഹമാധ്യമ അകൗണ്ടിലൂടെ പുറത്തു വിട്ടു . ഇതിലൂടെ കോൺഗ്രസ് പാർട്ടിക്ക് ഒരു കൊട്ട് കൊടുക്കാനും നദ്ദ മറന്നില്ല. "കോൺഗ്രസിന്റെ രാജ കുമാരന് ഇന്ത്യയെ തീരെ വിശ്വാസം പോരാ , അത് ഇന്ത്യയുടെ സൈന്യം ആയിക്കോട്ടെ , ഭരണ കൂടം ആയിക്കോട്ടെ , ജനങ്ങൾ ആയിക്കോട്ടെ . അദദേഹം ഒരു കാര്യം ചെയ്യണം ഏറ്റവും കുറഞ്ഞത് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ പാകിസ്ഥാൻ പറയുന്നത് എങ്കിലും കേൾക്കണം . രാഹുൽ ഗാന്ധിയെ പരോക്ഷമായി ആക്രമിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു
ജമ്മു കശ്മീരിലെ സിആർപിഎഫ് കോൺവോയിക്ക് നേരെ ചാവേർ ആക്രമണം നടത്തി 40 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ നടന്ന ആക്രമണത്തിനിടെ പാകിസ്ഥാൻ യുദ്ധവിമാനം പിന്തുടരുന്നതിനിടയിലാണ് വിംഗ് കമാൻഡർ വർത്തമാന്റെ യുദ്ധവിമാനം തകർന്നത്. മാത്രമല്ല ഒരു പാകിസ്ഥാൻ എഫ് -16 ഉം ഇന്ത്യ ഇതിനിടെ വെടിവച്ചു വീഴ്ത്തിയിരിന്നു
വിംഗ് കമാൻഡർ വർദ്ധമാൻ 2019 മാർച്ച് 1 ന് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങി. സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹത്തിന് മാതൃകാപരമായ ധൈര്യം പ്രകടിപ്പിച്ചതിനു വീർ ചക്ര നൽകി പ്രസിഡന്റ് രാം നാഥ് കോവിന്ദ് ആദരിക്കുകയുണ്ടായി. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക് സൈന്യത്തിനും എതിരെ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് ഈ വെളിപ്പെടുത്തൽ വന്നതെങ്കിലും നമ്മുടെ ഏതൊരു സൈനികന്റെയും ജീവനും യശസ്സും സംരക്ഷിക്കുന്നതിൽ ഇന്ത്യ എന്ത് മാത്രം പ്രതിജ്ഞ ബദ്ധം ആണെന്നും, എങ്ങനെയാണു പാകിസ്ഥാൻ വ്യാജ പ്രചാരണങ്ങളിലൂടെ തങ്ങളുടെ സ്വന്തം ജനങ്ങളെ കബളിപ്പിക്കുന്നതെന്നും മനസ്സിലാക്കുന്നതിൽ ഈ ഒരു വെളിപ്പെടുത്തൽ സഹായകരമായിട്ടുണ്ട്.
https://www.facebook.com/Malayalivartha























