പ്രസവത്തിന് ശേഷം ഭാര്യ തിരികെ വരാൻ വിസമ്മതിച്ചു... ഭാര്യവീട് പെട്രോളൊഴിച്ച് തീയിട്ട് ഭര്‍ത്താവിന്റെ പ്രതികാരം; യുവാവിന്റെ പരാക്രമത്തിൽ ഏഴ് പേര്‍ക്ക് പൊള്ളലേറ്റു; ഭാര്യയുടെ നില ഗുരുതരമായി തുടരുന്നു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രസവത്തിന് ശേഷം ഭാര്യ തിരികെ വരാത്തതിന് പെട്രോളൊഴിച്ച് വീടിന് തീയിട്ട് ഭര്‍ത്താവിന്റെ പ്രതികാരം. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ് കുമാറി(28) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മുകേഷ് കുമാര്‍ ഭാര്യ മനീഷയുടെ വീടിന് തീയിട്ടത്. ജൂഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തീപിടുത്തത്തില്‍ 23കാരിയായ മനീഷയും മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പെടെ ഏഴ് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളലേറ്റ ഏഴ് പേരെയും ഊര്‍സാല ഹോഴ്സ്മാന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മനീഷയുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്.
പ്രസവത്തിന് ശേഷം ഭാര്യ തിരികെ വരാതിരുന്നതാണ് മുകേഷ് കുമാറിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha