രാജ്യത്തെ വലിയ വിഭാഗം ജനങ്ങളും കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുളളവര്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐ സി എം ആർ

രാജ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐ സി എം ആർ. രാജ്യത്തെ വലിയ വിഭാഗം ജനങ്ങളും കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുളളവര്‍ എന്നാണ് ഐസിഎംആര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ള 21 ശതമാനം പേർക്കും കോവിഡ് ബാധയുണ്ടായതിന്റെ തെളിവുകൾ ലഭിച്ചതായി ഐസിഎംആർ സിറോ സർവേ അറിയിക്കുകയുണ്ടായി. വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും കോവിഡ് ബാധിക്കാൻ സാധ്യത കൂടിയ വിഭാഗക്കാരാണെന്നും ഐസിഎംആർ പറയുന്നു.
കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ ജനുവരി എട്ടുവരെയായിരുന്നു ഐ.സി.എം.ആറിന്റെ മൂന്നാമത് സർവേ. 28,589 പേരിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 21.4 ശതമാനം പേർക്ക് കോവിഡ് ബാധയേറ്റ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും 10നും 17നും ഇടയിൽ പ്രായമുള്ള 25.3 ശതമാനം കുട്ടികൾക്ക് കോവിഡ് ഉണ്ടായിരുന്നതായും സിറോ സർവേ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു.രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലാണ് സർവേ നടത്തിയത്. ആരോഗ്യപ്രവർത്തകർക്കുള്ള രണ്ടാം ഡോസ് കോവിഡ് വാക്സിൻ ഫെബ്രുവരി 13 മുതൽ ആരംഭിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നീതി ആയോഗ് അംഗം ഡോ.വികെ പോൾ പറഞ്ഞു.
അതേസമയം ഇന്ത്യയുടെ കാര്യത്തിൽ ഇത്തരത്തിൽ അല്പം വിഷമം വരുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നതെങ്കിലും ലോകമാകമാനം നോക്കുമ്പോൾ ശുഭകരമായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൾ ലോകാരോഗ്യസംഘടന ലോകത്തെ ആശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കോവിഡ് വൈറസിന് ശക്തി കുറയുന്നു എന്ന വിവരമാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha























