പ്രധാനമന്ത്രിക്ക് വാക്സിൻ നൽകി മലയാളി നഴ്സ്... എടുത്തത് അറിഞ്ഞതേ ഇല്ലെന്ന് പ്രതികരിച്ച് മോദി... ജീവിതത്തിലെ അത്യപൂർവ്വ നിമിഷമെന്ന് നഴ്സുമാർ....
പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വക്സിൻ സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത് പുതുച്ചേരി സ്വദേശിയായ നിവേദയാണ്. ഇവർക്ക് കൈകൂപ്പി വണക്കം പറഞ്ഞാണ് പ്രധാനമന്ത്രി പരിചയപ്പെട്ടത്.
വാക്‌സിന്‍ നല്‍കിയ സംഘത്തില്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്‌സായ തൊടുപുഴ സ്വദേശിനി റോസമ്മ അനിലാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി എയിംസില്‍ നിന്ന് കോവാക്സിന്‍ സ്വീകരിച്ചത്.
വാക്‌സിന്‍ സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രിയിൽ നിന്ന് പോയത്. 'തങ്ങൾക്ക് വാക്‌സിന്‍ സെന്‍ററിലായിരുന്നു രാവിലെ ഡ്യൂട്ടി നൽകിയതെന്നും. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്.
അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത് വലിയ കാര്യമായി, എന്നും നിവേദ പറയുന്നു. വാക്സിൻ സ്വീകരിക്കാനെത്തിയ പ്രധാനമന്ത്രി നിങ്ങൾ എവിടെ നിന്നുള്ളവരാണെന്ന് ചോദിച്ചതായി റോസമ്മയും നിവേദയും പറയുന്നു. 'വാക്‌സിന്‍ എടുത്തു കഴിഞ്ഞോ?
ഞാന്‍ അറിഞ്ഞതേ ഇല്ലെന്നാണ്' വാക്‌സിനേഷനു ശേഷം മോദി പറഞ്ഞെന്നും നിവേദ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നെന്ന് തൊടുപുഴ സ്വദേശി റോസമ്മ പറയുന്നത്.
കുത്തിവെപ്പെടുത്തു കഴിഞ്ഞപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതു പോലുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദ പറയുന്നു. പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നുവെന്നത് സര്‍പ്രൈസ് ആയിരുന്നുവെന്നാണ് മലയാളി നേഴ്സായ റോസമ്മ പറയുന്നത്.
രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നു മുതല്‍ വാക്സിന്‍ കുത്തിവെയ്പ്പ് നടത്തുന്നത്.
അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് മോദി വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ട്വിറ്ററില്‍ കുറിച്ചു. 'എയിംസില്‍ നിന്ന് കോവിഡ് വാക്സിന്റെ ആദ്യഡോസ് താൻ സ്വീകരിച്ചു.
കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം എന്നും മോദി ട്വീറ്റ് ചെയ്തു.
അതേസമയം, കോവാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നല്‍കിയത് വ്യക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. രോഗപ്രതിരോധം പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ അനുമതി നല്‍കിയ രണ്ടു വാക്‌സിനുകളും സുരക്ഷിതമാണെന്ന് തുടക്കം മുതല്‍ താന്‍ പറഞ്ഞിരുന്നതാണെന്ന് ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയോട് നന്ദിയുണ്ട്. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന് അദ്ദേഹം ഞങ്ങളോട് എപ്പോഴും പറയുമായിരുന്നു. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചപ്പോള്‍ തന്നെ ആദ്യ വാക്‌സിന്‍ സ്വീകരിക്കാന്‍ അദ്ദേഹം മുന്നോട്ട് എത്തി എന്നു ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
വളരെ സുരക്ഷിതവും പ്രയോജനകരവുമായിരുന്നിട്ടും കോവാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്.
60 വയസ്സിനു മുകളിലുള്ളവരും 45വയസ്സിനു മുകളിലുള്ള രോഗബാധിതരുമായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് ഹര്‍ഷവര്‍ധന്‍ ആഹ്വാനം ചെയ്തു. താന്‍ ഇന്ന് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യുമെന്നും നാളെ വാക്‌സിന്‍ സ്വീകരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
രാജ്യത്ത് വാക്സിൻ രണ്ടാംഘട്ടം വിതരണത്തിന്റെ യൂസർ മാനുവൽ കേന്ദ്ര സർക്കാർ പുറത്തിറക്കി. വാക്സിൻ വിതരണം ഇന്നു മുതൽ തുടങ്ങുകയും ചെയ്തു. കോവിൻ 2.0 പോർട്ടലിലേക്കുള്ള റജിസ്റ്റട്രേഷൻ ആരംഭിച്ചു. cowin.gov.in എന്ന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.
രാജ്യത്ത് 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള ഗുരുതര രോഗികൾക്കുമായുള്ള രണ്ടാം ഘട്ട വാക്സിൻ കുത്തിവയ്പ്പ് നടത്തുക. സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിൻ ഡോസിനു തുടക്കത്തിൽ വില 250 രൂപയാണ്.
https://www.facebook.com/Malayalivartha