ഒടുവിൽ ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്ഥാൻ മുട്ടുകുത്തുന്നു; ചര്‍ച്ചയ്ക്കായി പാക് പ്രതിനിധികൾ ഇന്ത്യയിലെത്തി, മാര്‍ച്ച് 23,24 തീയതികളില്‍ ഡല്‍ഹിയിൽ കൂടിക്കാഴ്ച
ചർച്ചയ്ക്കായി ഇന്ത്യക്ക് മുന്നിൽ പകപ്രതിനിധികൾ മുട്ടുകുത്തുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജല കരാര്‍ സംബന്ധിച്ച ചർച്ചയ്ക്കായാണ് എത്തുന്നത്. മാര്‍ച്ച് 23,24 തീയതികളില്‍ ഡല്‍ഹിയിലാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിയ്ക്കുന്നത്. ഇതിനായി വിദഗ്ദ്ധരുള്‍പ്പടെയുള്ള പാക് ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലെത്തിയിരിയ്ക്കുകയാണ്. 116-ാമത് യോഗമാണ് ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നത്.
പാകിസ്ഥാന്റെ സിന്ധു നദീജല കമ്മീഷണര്‍ സയ്യിദ് മുഹമ്മദ് മെഹര്‍ അലിഷാ ആണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. ലഡാക്കിലെ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്ക് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് തങ്ങള്‍ക്കുള്ള ആശങ്കകള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് പാകിസ്ഥാന്‍ നൽകിയിരിയ്ക്കുന്ന സൂചന.
അതേസമയം ഇതിനോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നത് ഇതുവരെയും വ്യക്തമല്ല. ഭാവി കൂടിക്കാഴ്ച്ചകളെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാനും ഈ അവസരം വിനിയോഗിക്കുമെന്നാണ് പാക് ഔദ്യോഗിക വൃത്തങ്ങള്‍ നല്കിയിരിയ്ക്കുന്ന സൂചന. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്ത അവസ്ഥയില്‍ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്.
സിന്ധു നദീജല കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഓരോ വര്‍ഷവും കൂടിക്കാഴ്ച നടത്തുന്നതാണ്. ഇത് ഇന്ത്യയിലോ പാകിസ്ഥാനിലോ വെച്ചാകാം. എന്നാല്‍ ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളെത്തുടര്‍ന്നും കോവിഡ് മൂലമുള്ള മറ്റ് പ്രശ്‌നങ്ങളാലുമാണ് രണ്ടുവര്‍ഷമായി കൂടിക്കാഴ്ച നടകാത്തിരുന്നത്.
1960 സെപ്തംബര്‍ 19 ന് കറാച്ചിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേര്‍ന്ന് ഒപ്പുവച്ചതാണ് സിന്ധു നദീജല കരാര്‍. ഈ കരാര്‍ പ്രകാരം ബിയാസ്,രവി, സത്ലജ്, സിന്ധു, ഝലം, ചിനാബ് എന്നീ നദികളിലെ ജലം ഇരുരാജ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്.
ഇതില്‍ ബിയാസ്, രവി, സത്ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു, ഝലം, ചിനാബ് നദികളുടെ നിയന്ത്രണംപാകിസ്ഥാനിനാണ്. സിന്ധു നദിയില്‍ നിന്നുള്ള 20 ശതമാനം ജലം ഇന്ത്യക്ക് ഉപയോഗിക്കാമെന്നാണ് കരാറിൽ പറയുന്നത്. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലാണ് കരാറിൽ ഒപ്പുവെച്ചിരിയ്ക്കുന്നത്.
https://www.facebook.com/Malayalivartha