ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ഫീച്ചര്‍ സിനിമ മോഹൻലാൽ നായകനായ 'മരയ്ക്കാര്‍ - അറബിക്കടലിന്‍റെ സിംഹം', മികച്ച നടന്മാരായി മനോജ് ബാജ്പേയിയും ധനുഷും, മികച്ച നടി കങ്കണ
കാത്തിരിപ്പിനൊടുവിൽ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ സിനിമാ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡും ലോക്ക്ഡൗണും മൂലം 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിയ്ക്കാൻ വൈകിപ്പോയിരുന്നു. രണ്ട് മാസത്തോളമായിരുന്നു പ്രഖ്യാപനം വൈകിയത്. എങ്കിലും സിനിമാപ്രേമികളില്‍ ആവേശം നിറച്ചു കൊണ്ട് പുരസ്‌കാര പ്രഖ്യാപനം ഇപ്പോൾ നടന്നിരിയ്ക്കുകയാണ്.
മികച്ച ഫീച്ചര്‍ സിനിമയായി മോഹൻലാൽ നായകനായ 'മരയ്ക്കാര്‍ - അറബിക്കടലിന്‍റെ സിംഹം' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം നേടിയത് 'ഭോൺസ്ലേ'യിലൂടെ മനോജ് ബാജ്പേയിയും 'അസുരനി'ലൂടെ ധനുഷും പുരസ്‌കാരം പങ്കിട്ടു.
മികച്ച നടിയായി തിരഞ്ഞെടുത്തത് 'മണികര്‍ണ്ണിക', 'പങ്ക' തുടങ്ങിയ സിനിമകളിലെ അഭിനയം പരിഗണിച്ച് കങ്കണ റനൗട്ടിനെയായിരുന്നു. 'സൂപ്പർ ഡീലക്സി'ലെ പ്രകടനത്തിലൂടെ വിജയ് സേതുപതി മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ബരാട്ടർ ഹൂരെയ്ൻ എന്ന സിനിമയൊരുക്കിയ സഞ്ജയ് പുരൻ സിങ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി.
താഷ്‌കന്റ് ഫയല്‍സിലെ അഭിനയത്തിലൂടെ പല്ലവി ജോഷി മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. സംവിധാനത്തിനുള്ള പുരസ്‌കാരം ബഹത്തര്‍ ഹൊറെയനിലൂടെ സഞ്ജയ് പൂരന്‍ നേടി.മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജ്യേഷ്‌ഠോപുത്രിയ്ക്കാണ് ലഭിച്ചത്. ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി.
മികച്ച നവാഗാത സംവിധായകനുള്ള പുരസ്കാരം 'ഹെലൻ' എന്ന സിനിമയിലൂടെ മാത്തുക്കുട്ടി സേവ്യറിനായിരുന്നു ലഭിച്ചത്. 'കള്ളനോട്ട'മാണ് മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. സജിൻ ബാബു ഒരുക്കിയ 'ബിരിയാണി'ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു. മികച്ച തമിഴ് ചിത്രമായി 'അസുരൻ' തെരഞ്ഞെടുത്തു.
കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ( സ്‌പെഷ്യല്‍ എഫക്ട്, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍), കോളാമ്പി ( ഗാനരചന, പ്രഭാ വര്‍മ) , ഛിഛോരെ (മികച്ച ഹിന്ദി ചിത്രം ), ഒത്ത സെരുപ്പ് സൈസ് 7( റസൂല്‍ പൂക്കുട്ടി, മികച്ച റീറെക്കോഡിങ് ), മികച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കട്ട്), ഒരു പാതിര സ്വപ്‌നം പോലെ( മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം), ജേർസി (മികച്ച തെലുങ്ക് ചിത്രം) തുടങ്ങിയവയാണ് മറ്റ് പുരസ്കാരങ്ങൾ ക്ക് അർഹരായത്.
https://www.facebook.com/Malayalivartha