പ്രണയബന്ധം അച്ഛൻ എതിർത്തു; പതിനെട്ടുകാരിയും കാമുകനും ചേർന്ന് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി
പ്രണയ ബന്ധത്തെ എതിർത്തതിന്‍റെ പേരിൽ യുപിയിൽ പിതാവിനെ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി. യുപിയിലെ അയോധ്യ ജില്ലയിൽ ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. പതിനെട്ടുകാരിയായ മകൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സറാത്ത ഗ്രാമത്തിലെ 52 കാരനായ ധർഭാരി ലാൽ റാവത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. കർഷകനായ ധർഭാരിയുടെ മകൾ രഞ്ജു അയൽവാസിയായ യുവാവുമായി പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. റാവത്ത് രഞ്ജുവിന് രവി ലോധിയുമായുണ്ടായ ബന്ധത്തെ ഇയാൾ എതിർത്തിരുന്നു.
ബന്ധം അവസാനിപ്പിക്കാൻ ഇയാൾ പറഞ്ഞിരുന്നെങ്കിലും മകൾ ഇതിന് തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവരും നിരവധി തവണ വീട്ടിൽ പ്രശ്നങ്ങളും നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ആയിരുന്നു റാവത്തിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകളും കാമുകനും ചേർന്ന് റാവത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. കയർ ഉപയോഗിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. അന്വേഷണത്തിനിടെ മകളുടെ ബന്ധത്തെ റാവത്ത് എതിർത്തിരുന്നെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ സുനിതാ ദേവിയും അയൽക്കാരും പോലീസിനോട് വ്യക്തമാക്കി.
ആദ്യം ചോദ്യം ചെയ്തപ്പോൾ രഞ്ജു ഇക്കാര്യം എതിർക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ തുടർന്നപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ബന്ധത്തെ എതിർത്തതിനെത്തുടർന്നാണ് രവിയുമായി ചേർന്ന് കൃത്യം നടത്തിയതെന്നും മകൾപറഞ്ഞു.
അതേസമയം, സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ അമ്മ മറ്റൊരു റൂമിൽ കിടന്നുറങ്ങുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഇവരാണ് ഭർത്താവിനെ കൊല്ലപ്പെട്ട നിലയിൽ ആദ്യം കണ്ടത്.
https://www.facebook.com/Malayalivartha