രാജ്യത്ത് 24 മണിക്കൂറിനിടെ 62,714 പുതിയ കേസുകള്‍; 312 പേർ മരണപ്പെട്ടു, മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

രാജ്യത്ത് കോവിഡ് രോഗികളിൽ വീണ്ടും കുത്തനെ വർദ്ധനവ്. 24 മണിക്കൂറിനിടെ 62,714 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിതീകരിച്ചിരിയ്ക്കുന്നത്. 312 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടു.
മൂന്നുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇതോടുകൂടി കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,61,552 ആയതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. 4,86,310 പേരാണ് ഇപ്പോൾ ചകിത്സയിലുള്ളത്.
ഒക്‌ടോബര്‍ 16ന് 63,371 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 62,000 ത്തില്‍ അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ശനിയാഴ്ച്ച ആയിരുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.13 കോടി കഴിഞ്ഞു.
94.58 ശതമാനമാണ് രോഗമുക്തരായവരുടെ നിരക്ക്. മരണനിരക്ക് 1.35 ശതമാനവും. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
24 മണിക്കൂറിനിടെ 36,000 കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രക്ക് പുറമെ കര്‍ണാടക, ഛത്തീസ്ഗഡ്, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതർ ഉള്ളത്.
https://www.facebook.com/Malayalivartha


























