പാക് കളത്തിലിറക്കിയത് ഇന്ത്യൻ പെൺപുലികളെ; ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ സഹോദരിമാർ അറസ്റ്റിലായി, വിവരങ്ങൾ കൈമാറിയത് സമൂഹമാധ്യമങ്ങളിലൂടെ

പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ മധ്യപ്രദേശിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഇന്ദോറിന് സമീപത്തെ സൈനികമേഖലയായ മോവിൽനിന്നുള്ള സഹോദരിമാരായ രണ്ടുപേരാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്തുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
മോവിൽ സ്കൂൾ അധ്യാപികമാരായ 32,28 വയസ്സുള്ള യുവതികളാണ് പിടിയിലായിരിക്കുന്നത്. പാകിസ്താൻ സ്വദേശികളായ മുഹ്സിൻ ഖാൻ, ദിലാവർ എന്നിവരുമായി ഇരുവരും ഒരുവർഷത്തിലേറെയായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു. ഈ രണ്ട് പാക് സ്വദേശികളും ഐ.എസ്.ഐ. ഏജന്റുമാരാണെന്നാണ് സംശയം. സൈനിക മേഖലയായ മോവിൽനിന്നുള്ള നിർണായക വിവരങ്ങൾ യുവതികൾ ഇവർക്ക് കൈമാറിയതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി യുവതികളുടെ മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ മധ്യപ്രദേശ് പോലീസും ഇന്റലിജൻസ് ഏജൻസികളും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
പാക് സ്വദേശികളുമായി യുവതികൾ നിരന്തരം ഓൺലൈനിൽ ബന്ധപ്പെടുന്നത് സംബന്ധിച്ച് പോലീസിനും ഇന്റലിജൻസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇരുവരെയും ഇന്റലിജൻസ് ഏജൻസികളും പോലീസും നിരീക്ഷണത്തിലാക്കി. ഇതിനൊടുവിലാണ് രണ്ട് യുവതികളെയും കഴിഞ്ഞദിവസം പോലീസ് പിടിയിലായത്.
അതേസമയം, ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ സലഫി ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ് (isl ) അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014-ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു.
2015 സെപ്റ്റംബറിലെ കണക്കു അനുസരിച്ച് ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്റ്റ്, യെമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും തെക്കു കിഴക്കൻ ഏഷ്യയിലെ ഉൾപ്പെടെ പല ജിഹാദി സംഘടനകൾ ഇവരുമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഇവരുടെ പ്രവൃത്തികൾ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഇസ്ലാമിക പണ്ഡിതർ പ്രസ്താവിക്കുന്നു. ജിഹാദ് എന്ന പദത്തിന് തെറ്റായ അർത്ഥം നൽകി ദുരുപയോഗം ചെയ്യുന്ന തീവ്രവാദികൾ എന്നാണ് ഇവരെ കുറിച്ച് പറയപ്പെടുന്നത്.
എന്നാൽ, 2014 ഒക്ടോബറിൽ തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രകീർത്തിക്കുന്ന പോസ്റ്റർ തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 2020 ജനുവരിയിൽ കളിയിക്കാവിളയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിൽസനെ വെടിവച്ച് കൊന്ന കേസിൽ അറസ്റ്റിലായ സെയ്ദ് അലി, അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്ക് ഐസിസ് ബന്ധം ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.
കേരളത്തിലും കർണ്ണാടകയിലും ഗണ്യമായ രീതിയിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യം ഉള്ളതായി തീവ്രവാദത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു. 2019 മെയ് മാസത്തിൽ ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഒരു പുതിയ "പ്രവിശ്യ" സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്നു. കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമാണിത്. 2019 മെയ് 10 ന് പ്രഖ്യാപിച്ച ഹിന്ദ് വിലയ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ ഘടകത്തിന് 180 നും 200 നും ഇടയിൽ അംഗങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ സ്വദേശികളായ ഏകദേശം 50 പേരോളം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നിട്ടുണ്ട്. കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണത്തിന് നേതൃത്വം നൽകിയത് തൃക്കരിപ്പൂർ സ്വദേശിയായ മുഹമ്മദ് മുഹ്‌സിൻ ആയിരുന്നു. ആറ്റുകാൽ സ്വദേശിനി നിമിഷയെ ഭർത്താവ് ഈസ എന്നയാൾ അഫ്ഗാനിസ്ഥാനിൽ എത്തിച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർത്തിരുന്നു. ഇവർ അഫ്‌ഗാൻ സേനയ്ക്ക് മുൻപിൽ കീഴടങ്ങിയെന്നാണ് ലഭ്യമായ വിവരം.
അൽ ക്വയ്ദയുടെ ഇന്ത്യൻ ഘടകത്തിൽ ഇന്ത്യയിൽ നിന്ന് 150 മുതൽ 200 വരെ തീവ്രവാദികളുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വയ്ദ ഘടകമായ എ.ക്യു.ഐ.എസ്. അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിൽ നിന്നുള്ള താലിബാന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, അനുബന്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത്തെ റിപ്പോർട്ടിൽ പറയുന്നു. ഈ ഗ്രൂപ്പിൽ ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 150 നും 200 നും ഇടയിൽ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. അന്തരിച്ച അസിം ഉമറിന് ശേഷം വന്ന ഒസാമ മഹമൂദ് ആണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്.
https://www.facebook.com/Malayalivartha

























