രാജ്യത്ത് കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിച്ചു; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് നാലു പേർ ബാധിച്ചു മരിച്ചു, കൊവിഡ് ബാധിച്ചവരെ മാത്രമല്ല കൊവിഡ് ഇല്ലാത്തവരെയും ബ്ലാക്ക് ഫംഗസ് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍
രാജ്യത്ത് ആശങ്ക പരത്തി കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിച്ചു വരികയാണ് എന്നാണ് റിപ്പോർട്ട്. ഇന്നലെ സംസ്ഥാനത്ത് മാത്രം നാലു പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചത്. ഇപ്പോഴിതാ കൊവിഡ് ബാധിച്ചവരെ മാത്രമല്ല കൊവിഡ് ഇല്ലാത്തവരെയും ബ്ലാക്ക് ഫംഗസ് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍ രംഗത്തെത്തിയിരിക്കുകയാണ്.
അതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തണമെന്നാണ് മുന്നറിയിപ്പ് നൽകുകയുണ്ടായി. കോവിഡിനും മുമ്പെയുണ്ടായിരുന്ന അണുബാധയാണ് ബ്ലാക്ക് ഫംഗസ് എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ആയതിനാൽ തന്നെ അനിയന്ത്രിതമായ പ്രമേഹമുള്ളവരെയാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്. അനിയന്ത്രിതമായ പ്രമേഹവും മറ്റ് ചില പ്രധാന രോഗങ്ങളും കൂടിച്ചേര്‍ന്നാല്‍ ബ്ലാക്ക് ഫംഗസ് ഉണ്ടാകാനാണ് സാധ്യത.' എന്നും നിതി ആയോഗ് (ആരോഗ്യ) അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.
അതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 700-800 വരെ എത്തുന്നു. ഇത് വൈദ്യശാസ്ത്രപരമായി ഡയബറ്റിക് കെറ്റോഅസിഡോസിസ് എന്നറിയപ്പെടുന്നു. കറുത്ത ഫംഗസ് ആക്രമണം, കുട്ടികള്‍ക്കിടയിലോ പ്രായമായവരിലോ ഉണ്ടാകുന്നത് സാധാരണമാണ്. കറുത്ത ഫംഗസ് ബാധിക്കുന്ന ഒരാളുടെ പ്രമേഹത്തിന്റെ തീവ്രത വിശദീകരിച്ച് ഡോ. പോള്‍ പറഞ്ഞു.'ന്യുമോണിയ പോലുള്ള മറ്റേതെങ്കിലും രോഗങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുന്നു.
ഇപ്പോള്‍ കോവിഡ് ഉണ്ട്, അപ്പോള്‍ സ്റ്റിറോയിഡിന്റെ ഉപയോഗം വരുന്നു. അത് ബ്ലാക്ക് ഫംഗസിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. എന്നും ഡോ. പോള്‍ പറഞ്ഞു. ചുരുക്കത്തില്‍ കോവിഡ് ഇല്ലാത്ത ആളുകള്‍ക്ക് മറ്റ് അവസ്ഥകള്‍ ഉണ്ടെങ്കില്‍ മ്യൂക്കോമൈക്കോസിസ് വരാം, 'ഡോക്ടര്‍ പോള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























