ലക്ഷിദ്വീപ് താഴിട്ടു പൂട്ടി... ഇനിയൊരില അനങ്ങണമെങ്കിൽ അവർ വിചാരിക്കണം... ആ ഉത്തരവ് പുറത്ത്!

ഏറെ വിവാദങ്ങൾ കത്തിനിൽക്കുന്ന ലക്ഷദ്വീപിൽ പൂട്ടിട്ടു പൂട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. അഞ്ചു ദ്വീപുകളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താനുള്ള അനുമതി നൽകിയിട്ടിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്, കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ കഴിഞ്ഞ ദിവസം വരെ തുടരുകയായിരുന്നു.
ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെ സമ്പൂര്‍ണ്ണ അടച്ചിടലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സമ്പൂര്‍ണ്ണ അടിച്ചിടലെന്നാണ് ഒരുവിഭാഗം പറയുന്നത്.
അതേസമയം, ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ നടപ്പാക്കും മുൻപ് ജനങ്ങൾക്ക് തർക്കങ്ങളും ശുപാർശകളും സമർപ്പിക്കാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി ഇപ്പോൾ നിരസിച്ചു എന്ന വാർത്ത കുറച്ച് മുന്നേ പുറത്ത് വന്നിരുന്നു.
തർക്കങ്ങൾ സമർപ്പിക്കാൻ മുപ്പത് ദിവസങ്ങൾ നൽകണമെന്ന വ്യവസ്ഥ ഉണ്ടായിട്ടും 21 ദിവസങ്ങൾ മാത്രമാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി കവരത്തി സ്വദേശി മുഹമ്മദ് സാദിക്ക് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താക്ക്, കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
എന്നാൽ ഹർജിക്കാരന് രണ്ടാഴച്ചക്കകം തർക്കങ്ങളും ശുപാർശകളും അഡ്മിനിസ്ട്രേറ്റർക്ക് സമർപ്പിക്കാമെന്നും അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തർക്കങ്ങൾ പരിശോധിക്കണമോ എന്ന കാര്യം പരിശോധിക്കേണ്ടത് കേന്ദ്ര സർക്കാരാണന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ ഇന്ന് നിയമസഭയിൽ ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം പാസാക്കി. ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി പിന്നാലെ തന്നെ തുറന്നടിച്ചു.
പ്രമേയം ലക്ഷദ്വീപിലെ ജനങ്ങൾക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പിനെ കേരളം വെല്ലുവിളിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ എന്തു പരിഷ്കരണം വരുത്തണമെന്നത് കേന്ദ്രസർക്കാരിന്റെ അധികാരമാണ്. ബിജെപി വിരോധത്തിന്റെ പേരിൽ ഇതിൽ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധ പ്രവർത്തനമാണ്. കേരളം പാസാക്കിയ പ്രമേയം നിയമസഭയുടെ അന്തസ് കെടുത്തുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
കേന്ദ്രസർക്കാർ ലക്ഷദ്വീപിന്റെ സംസ്കാരവും പ്രകൃതിയും സംരക്ഷിച്ചുകൊണ്ടാണ് ദ്വീപിനെ ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നത്. കടലാക്രമണത്താൽ ലക്ഷദ്വീപിലെ ഭൂമി ചുരുങ്ങുകയാണ്. അതിനാൽ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്.
ജനസംഖ്യാ നിയന്ത്രണം അധുനിക കാലത്തിന്റെ രാഷ്ട്രീയമാണെന്നെന്നും അഡ്മിനിസ്ട്രേറ്ററുടെ പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
കേന്ദ്രം 5000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നത്. ദ്വീപിലെ കുടിവെള്ള പ്രശ്നവും യാത്രാ പ്രശ്നവും പരിഹരിച്ചു. ഇനി ഡിജിറ്റൽ സൗകര്യങ്ങളാണ് ദ്വീപ് വാസികൾക്ക് വേണ്ടത്. ജനങ്ങൾ ആഗ്രഹിക്കുന്ന വികസനത്തിനാണ് ബിജെപി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരം ആണുള്ളതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപണം ഉന്നയിച്ചിരുന്നു.
അപക്വമായ നടപടികളാണു നിയമസഭയില്‍ നടക്കുന്നതെന്നും നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്ന പ്രമേയം കേരള നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha

























