മമത - കേന്ദ്രസർക്കാർ പോര് മുറുകുന്നു; കേന്ദ്രസർക്കാർ തിരിച്ചു വിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ മമത ബാനർജി മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു; എച്ച്.കെ.ദ്വിവേദി പുതിയ ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച നടപടിയില്‍ കേന്ദ്രവുമായി പുതിയ പോര്‍ക്കളം തുറന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സേവന കാലാവധി നീട്ടി നല്‍കിയ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ വിരമിക്കാന്‍ അനുവദിച്ച് ഉടന്‍ തന്നെ മമത മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ആലാപന്‍ വിരമിച്ച ഒഴിവില്‍ എച്ച്.കെ.ദ്വിവേദിയെ പുതിയ ചീഫ് സെക്രട്ടറിയായും നിയമിച്ചു.
കോവിഡ് കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാലാണ് തിങ്കളാഴ്ച വിരമിക്കാനിരുന്ന ആലാപന്‍ ബന്ദോപാധ്യായക്ക് മൂന്നര മാസം കൂടി സര്‍വീസ് നീട്ടി നല്‍കിയത്. എന്നാല്‍ ഇതിനുപിന്നാലെ അദ്ദേഹത്തെ കേന്ദ്രം തിരിച്ചുവിളിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയിലെത്താനായിരുന്നു ചീഫ് സെക്രട്ടറിയോടുള്ള കേന്ദ്ര നിര്‍ദേശം. എന്നാല്‍, സംസ്ഥാന ഭരണകൂടത്തിെന്‍റ അനുമതിയില്ലാതെ ഉദ്യോഗസ്ഥനെ മറ്റൊരു ചുമതലയേല്‍പ്പിക്കാനാകില്ലെന്ന് മമത തിരിച്ചടിച്ചു. ഈ വിഷയത്തില്‍ തിങ്കളാഴ്ച താന്‍ നല്‍കിയ കത്തിന് മറുപടി കിട്ടിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ബന്ദോപാധ്യായയെ തിരിച്ചുവിളിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ചീഫ് സെക്രട്ടറിയെ വിട്ടയക്കില്ലെന്നും അഞ്ചുപേജുള്ള കത്തില്‍ മമത പറഞ്ഞിരുന്നു. കേന്ദ്രം തീരുമാനം പുനഃപരിശോധിക്കണം. ഏകപക്ഷീയ നടപടിയാണിത്. സംസ്ഥാനവുമായി യാതൊരു ചര്‍ച്ചയുമില്ലാതെടുത്ത തീരുമാനം ഞെട്ടലുളവാക്കുന്നതാണ്. സംസ്ഥാനത്തിെന്റയും ജനങ്ങളുടെയും താല്‍പര്യത്തിനെതിരായ നടപടിയാണിത്. ഫെഡറല്‍ താല്‍പര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും ഐക്യത്തിനും കൂടിയാണ് അഖിലേന്ത്യ സര്‍വീസ് എന്ന കാര്യം മമത ഓര്‍മിപ്പിച്ചു. ഇത്തരം തീരുമാനങ്ങളിലൂടെ ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കുകയാണെന്നും തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും മമത കത്തില്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha

























