ചികിത്സക്കുവന്ന ദമ്പതികൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല; തുടർന്ന് മറ്റൊരു ദമ്പതിമാരുടെ കുഞ്ഞിനെ തട്ടിയെടുത്ത് ഡോക്ടർ... ഒടുവിൽ തൂക്കിയെടുത്ത് പോലീസ്
നവജാത ശിശുവിനെ തട്ടിയെടുത്ത് വില്‍പന നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ പോലീസ് പിടിയിലായി. മനഃശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ചാമരാജ്പേട്ടിലെ ആശുപത്രിയിലാണ് സംഭവം. ബൃഹത് ബംഗളൂരു മഹാനഗര പാലിക മെറ്റേണിറ്റി ഹോമില്‍ നിന്നാണ് ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്തത്.
ഡോക്ടര്‍ ചികിത്സിക്കുന്ന ദമ്പതികള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. വാടക ഗര്‍ഭപാത്രം സംഘടിപ്പിച്ചുതരാമെന്ന് ദമ്പതികള്‍ക്ക് വാക്ക് നല്‍കിയെങ്കിലും ഡോക്ടര്‍ക്ക് അതിന് സാധിച്ചിരുന്നില്ല. എന്നാൽ സമയം കഴിഞ്ഞതോടെ ചാമരാജ്പേട്ടിലെ ആശുപത്രിയിലെത്തിയ ഡോക്ടര്‍ പിറകിലെ ഗേറ്റിലുടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.
കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് 20 അംഗ അന്വേഷസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 16 ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിറ്റതെന്നു വായ്പാതുക തിരിച്ചടയ്ക്കാനാണ് കുഞ്ഞിനെ വിറ്റതെന്നും പതിയായ ഡോക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha