ലോക്ഡൗണ്‍ നീട്ടാന്‍ കഴിയില്ല അത് അവസാനിപ്പിക്കണം; ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
തമിഴ്നാട്ടിൽ വീണ്ടും ലോക്ഡൗണ്‍ വീണ്ടും നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക്ഡൗണ്‍ അവസാനിപ്പിക്കേണ്ടതുണ്ട്, അത് ജനങ്ങളുടെ കൈകളിലാണെന്നും സ്റ്റാലിന്‍ അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഫലമായി ആശുപത്രികളില്‍ ഓക്‌സിജന്റെയോ കിടക്കകളുടെയോ കുറവുകളില്ലെന്ന് സ്റ്റാലിന്‍ അറിയിച്ചു.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി മേയ് 24 മുതല്‍ സംസ്ഥാനത്ത് ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. -Covid 19 | കുട്ടികളില്‍ കോവിഡ് വ്യാപനം; വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍
നേരത്തെ ചെന്നൈയില്‍ മാത്രം 7,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 3,000ല്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച 2,596 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 'കോവിഡ് വ്യാപനം തടയുന്നതിനായി സമ്ബൂര്‍ണ ലോക്ഡൗണല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. എന്നാല്‍ ലോക്ഡൗണ്‍ ഒരു വിഭാഗം ജനങ്ങളെ സാരമായി ബാധിച്ചിരുന്നു. അതിനാലാണ് കോവിഡ് സഹായ പദ്ധതിയായി 4000 രൂപ പ്രഖ്യാപിച്ചത്. അതിന്റെ ആദ്യ ഗഡു ആയി 2000 രൂപ വിതരണം ചെയ്തത്' സ്റ്റാലിന്‍ പറഞ്ഞു.
ഇനിയും ലോക്ഡൗണ്‍ നീട്ടീകൊണ്ടു പോകാന്‍ കഴിയില്ലെന്ന് അത് അവസനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യാര്‍ത്ഥിച്ചു. അതേസമയം പ്രതിദിനം സംസ്ഥാനത്ത് മൂന്ന് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് 1.70 ലക്ഷം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha