പ്രശാന്ത് പൂജാരിയെ കൊന്നത് ബീഫ് വിരുദ്ധ പ്രക്ഷോഭം നടത്തിയതിന്; കൊലപാതകത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍

ബജ്‌രംഗദള്‍ നേതാവും വ്യാപാരിയുമായ പ്രശാന്ത് പൂജാരിയെ പട്ടാപ്പകല്‍ വെട്ടി കൊലപ്പെടുത്തിയ കേസില്‍ നാല് പേരെകൂടി അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. മുസ്തഫ കാവൂര്‍(28), മുഹമ്മദ് ഷരീഫ്(42), മുഹമ്മദ് മുസ്തഫ(25), ബജ്‌പെ കിപ്പദവ് കബീര്‍(28) കണ്ടാവര കൈക്കമ്പ എിവരാണ് ഇപ്പോള്‍ പിടിയിലായത്.
ഇതോടെ പൊലീസ് പിടികൂടിയവരുടെ എണ്ണം എട്ടായി. പ്രതികളായ നാലുപേരെ ഞായറാഴ്ച അറസ്റ്റുചെയ്തിരുന്നു. പിടിയിലായ കാവൂരിലെ മുസ്തഫ, മുഹമ്മദ് മുസ്തഫ, കബീര്‍ എന്നിവര്‍ കൊലയില്‍ നേരിട്ട് പങ്കാളികളാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രശാന്ത് പൂജാരി വധക്കേസിലുള്ള കുറ്റം സമ്മതിച്ച പ്രതികള്‍ മറ്റ് രണ്ട് വധശ്രമക്കേസുകളിലും പ്രതികളായിരുന്നു. സംഘപരിവാരുകാരായ മൂഡബിദ്രിയിലെ അശോക്, വാസു എന്നിവരെയും പെര്‍മുദെയിലെ ജയ കൊട്ട്യാനേയും വധിക്കാന്‍ ശ്രമിച്ചതും ഇതേ സംഘമാണ്.
അഡ്യപ്പാടിയിലെ മുഹമ്മദ് ഹനീഫ്(36), മൂഡബിദ്രിയിലെ മുഹമ്മദ് ഇല്യാസ്(27), ബണ്ട്വാളിലെ ലിയാഖത്(26), മുല്‍ക്കിയിലെ അബ്ദുല്‍ റഷീദ്(39) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്. ഒക്ടോബര്‍ ഒമ്പതിന് രാവിലെ മൂഡബിദ്രി ടൗണിലുള്ള കടയിലേക്ക് പോകുമ്പോഴാണ് ഘാതകസംഘം പ്രശാന്തിനെ മിന്നല്‍ ആക്രമണത്തില്‍ വെട്ടിക്കൊന്നത്. ബീഫ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്ന നേതാവാണ് പ്രശാന്ത് പൂജാരി. ബീഫ് ഇറച്ചി വില്‍ക്കുന്നതിനെതിരേയും പ്രചരണം നടത്തിയിരുന്നു. അറവുശാലകള്‍ കേന്ദ്രീകരിച്ച് പ്രശാന്ത് പൂജാരിയും സംഘവും നരിന്തര പരിശോധനയും നടത്തിയിരുന്നു. ഇതിലൂള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പിടിയിലായവും പൊലീസിനോട് ഇത് സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ഒമ്പതാം തീയ്യതിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രശാന്ത് പൂജാരിയെ ഒരു സംഘം വെട്ടിക്കൊന്നത്. പ്രതികള്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പ്രശാന്ത് പൂജാരി കൊല്ലപ്പെട്ട കേസിലെ ദൃക്‌സാക്ഷിയെ നേരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വാമന്‍ പൂജാരി (68)യെയാണ് മൂടിബിദ്രിയിലെ മകളുടെ വീടിനടുത്തുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട പ്രശാന്ത് പൂജാരിയുടെ കടയുടെ തൊട്ടടുത്ത് തേങ്ങ കച്ചവടം നടത്തി വന്നിരുന്നയാളാണ് വാമന്‍ പൂജാരി. പ്രശാന്തുകൊല്ലചെയ്യപ്പെട്ടപ്പോള്‍ വാമന്‍ പൂജാരി ദൃക്‌സാക്ഷിയായിരുന്നു. ഇതിന് ശേഷം വാമന്‍ പൂജാരി അസ്വസ്തത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെയാണ് വാമനെ കാണാതായത്.
വാമന പൂജാരിയുടെ ആത്മഹത്യ കൊല കണ്ടതിലുള്ള മാനസികാഘാതത്തെ തുടര്‍ന്നാണ്. വാമനയെ പാക്കിസ്ഥാനില്‍നിന്നും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പ്രചരണവും ശുദ്ധ അസംബന്ധമാണെന്നും മുരുഗന്‍ പറഞ്ഞു. മംഗളൂരു എം പി നളിന്‍ കുമാര്‍ കട്ടിലാണ് പാക്കിസ്ഥന്‍ ഫോണ്‍ വിളിക്കഥ പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























