മൊബൈൽ നന്നാക്കാൻ ഷോപ്പിലെത്തിയ 11കാരിയുമായി വിജനമായ പ്രദേശത്ത് എത്തി കൂട്ടുകാരി: മൂന്ന് ആൺ സുഹൃത്തുക്കളെ വിളിച്ച് വരുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്യിപ്പിച്ചു:- ലൈംഗികാതിക്രമം വീക്ഷിച്ച് 21കാരി... നടുക്കുന്ന ദൃശ്യങ്ങൾ
ബുധനാഴ്ച പുലർച്ചെയാണ് വിറാർ സ്വദേശിയായ 11 വയസുകാരിയെ മൂന്ന് യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തത്. 21കാരി ഉൾപ്പെടെ മൂന്ന് പ്രതികളെ ആറ് മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി മൊബൈൽ ഫോൺ നന്നാക്കാൻ വീടിന് സമീപത്തെ കടയിലേക്ക് പോയിരുന്നു. അവിടെ വച്ച് 21 കാരിയായ തന്റെ സുഹൃത്തിനെ പെൺകുട്ടി കണ്ടുമുട്ടി. തുടർന്ന് 11കാരിയെ സുഹൃത്ത് ഇരുചക്ര വാഹനത്തിൽ കറങ്ങാനായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
സുഹൃത്ത് പെൺകുട്ടിയെ വിറാറിൽ ഒറ്റപ്പെട്ട പ്രദേശത്ത് എത്തിച്ചതിന് പിന്നാലെ ആൺ സുഹൃത്തുക്കളായ മൂന്ന് പേരെ വിളിച്ച് വരുത്തി. ബുധനാഴ്ച പുലർച്ചെ 1.30 ഓടെ സ്ഥലത്തെത്തിയ യുവാക്കൾ പെൺകുട്ടിയെ ഗണേശോത്സവത്തിനായി സ്ഥാപിച്ച പന്തലിന് പിന്നിലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി കൈകാലുകൾ ബന്ധിച്ചു.
11കാരിയെ പെൺസുഹൃത്ത് പുരുഷന്മാരിൽ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തി നിലത്തേയ്ക്ക് തള്ളിയിട്ടു. തുടർന്ന് മൂന്ന് ആൺ സുഹൃത്തുക്കളും പെൺകുട്ടിയെ മാറി മാറി ബലാത്സംഗത്തിനിരയാക്കി. ഈ സമയം ഇരയുടെ പെൺസുഹൃത്ത് ലൈംഗികാതിക്രമം വീക്ഷിച്ച് സമീപത്ത് നിൽക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ യുവതി പെൺകുട്ടിയെ വീടിന് സമീപം ഇറക്കി വിടുകയായിരുന്നു.
മൊബൈൽ ഫോണിൽ പെൺകുട്ടിയെ കിട്ടാതായതോടെ മാതാപിതാക്കൾ തെരച്ചിൽ ആരംഭിച്ചിരുന്നു. എങ്കിലും ഇവർ പോലീസിൽ അറിയിച്ചിരുന്നില്ല. പെൺകുട്ടി ഫോൺ നന്നാക്കുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നു. കൂടാതെ മുതിർന്ന സുഹൃത്തുക്കളുമായുള്ള ചങ്ങാത്തവും അമ്മ വിലക്കിയിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ വിശദീകരിക്കുകയും, പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് പെൺസുഹൃത്തിന്റെ വീട്ടിൽ എത്തുകയും, 21കാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികളിൽ ഒരാൾ കോളേജ് വിദ്യാർത്ഥിയും മറ്റൊരാൾ പച്ചക്കറി വ്യാപാരിയുമാണ്. ഇവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള, മയക്കുമരുന്ന് കച്ചവടക്കാരനെന്ന് കരുതുന്ന മൂന്നാമത്തെ പുരുഷൻക്കായി തിരച്ചിൽ ആരംഭിച്ചു. പെൺസുഹൃത്ത് എന്തുകൊണ്ടാണ് പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കളെ നിർബന്ധിച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രതികൾക്ക് അറിയാമായിരുന്നു. പ്രതികളും ഇരയുമായി മുൻപരിചയവും ഉണ്ടായിരുന്നില്ല. സുഹൃത്തായ യുവതിക്ക് ഇരയുടെ മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ, എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിട്ടുണ്ട്. പ്രതികൾക്കൊപ്പം പോലീസ് സ്ഥലത്തെത്തി കുറ്റകൃത്യ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ കണ്ടെടുത്തു. ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ചിത്രങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha