കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി | ശരീര ഭാഗങ്ങൾ വെട്ടിനുറുക്കി, തലയും കൈകളും ഗോഡൗണിൽ സൂക്ഷിച്ചു: ശരീരത്തിലെ ശേഷിക്കുന്ന ഭാഗങ്ങൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ 35 കാരനായ പത്രപ്രവർത്തകൻ അറസ്റ്റിൽ. 24 കാരിയായ ഷിയൂർ സ്വദേശിനിയ്ക്ക് മൂന്ന് വയസുള്ള ഒരു കുഞ്ഞുണ്ട്. കുടുംബത്തെ ഉപേക്ഷിച്ച് ഇവർ അടുത്തിടെയാണ് ഹഡ്‌കോ ഏരിയയിലെ ഒരു വാടക വീട്ടിൽ താമസത്തിനെത്തിയത്.
ഫ്രീലാൻസ് റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന സൗരഭ് ലാഖെ ഇവിടെ സ്ഥിരം സന്ദർശകനായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടത് ക്രൂരമായ കൊലപാതകത്തിലേയ്ക്ക് വഴിവയ്ക്കുകയായിരുന്നു. ആഗസ്റ്റ് 15ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ തലയും കൈകളും ഷിയൂരിലെ ഒരു ഗോഡൗണിൽ സൂക്ഷിച്ചു. ബുധനാഴ്ച ശരീരത്തിലെ ശേഷിക്കുന്ന ഭാഗങ്ങൾ കൊണ്ടുപോകുന്നതിനിടെ വീട്ടുടമസ്ഥൻ ഇത് കാണുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ ഷിയൂരിലേക്കുള്ള വഴിയില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha