ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്ന് ‘അന്താരാഷ്ട്ര ഭീകരരിൽ’ വൈദഗ്ധ്യമുള്ളവർ; പാകിസ്ഥാനെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ
ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്ന് ‘അന്താരാഷ്ട്ര ഭീകരരിൽ’ വൈദഗ്ധ്യമുള്ളവരാണെന്ന് വ്യക്തമാക്കി പാകിസ്ഥാനെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ രംഗത്ത്. തീവ്രവാദം ഉപയോഗിക്കുന്ന രാജ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ അതിനെതിരായ ഇന്ത്യയുടെ നിലപാടിനെത്തുടർന്ന് സമ്മർദത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ വഡോദരയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതോടൊപ്പം തന്നെ റഷ്യ-ഉക്രെയ്ൻ സംഘർഷത്തിനിടെ എണ്ണ സംഭരിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച സമീപനത്തെയും കോവിഡ് -19 പാൻഡെമിക്കിനെ കേന്ദ്രം കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം പ്രശംസിക്കുകയുണ്ടായി.
‘റഷ്യ-ഉക്രെയ്ൻ സംഘർഷത്തിനിടെ, പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയേയും ബന്ധപ്പെട്ട് കുറച്ച് സമയത്തേക്ക് വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നു. അതിനാൽ നമുക്ക് നമ്മുടെ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിഞ്ഞു. റഷ്യ-ഉക്രെയ്ൻ സംഘർഷം കാരണം പെട്രോൾ വില ഇരട്ടിയായി. എണ്ണ എവിടെ നിന്ന് വാങ്ങണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് സമ്മർദ്ദമുണ്ടായിരുന്നു. പക്ഷേ പ്രധാനമന്ത്രി മോദിയും സർക്കാരും നമ്മുടെ രാജ്യത്തിന് നല്ലത് ചെയ്യേണ്ടത് ചെയ്യണമെന്നും സമ്മർദ്ദം വന്നാൽ നമ്മൾ നേരിടണം എന്നുമായിരുന്നു അറിയിച്ചത്’, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോവിഡ് -19 പാൻഡെമിക് സമയത്ത്, ഇന്ത്യയ്ക്കും ലോകത്തിനുമുള്ള വാക്സിൻ വിതരണ ശൃംഖല നിർത്തരുതെന്ന് പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടെന്നും, അതിന്റെ ഫലമായി യുഎസ് ഭരണകൂടം പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് ഇളവ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉൽപ്പാദന നിയമവും അതുമൂലം ഞങ്ങളുടെ വാക്സിനേഷൻ പരിപാടിയും സുഗമമായി നടന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
https://www.facebook.com/Malayalivartha