പാകിസ്ഥാനുമായി സാധാരണ അയൽബന്ധം സ്ഥാപിക്കാൻ ഇന്ത്യ തയ്യാറാണ്; പക്ഷേ, തീവ്രവാദമില്ലാതെ അന്തരീക്ഷം സൃഷ്ടിക്കാൻ നടപടികൾ കൈക്കൊള്ളണം; ആവശ്യമായ നടപടികൾ തന്നെ സ്വീകരിക്കണം; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ കുറിച്ച് നിർണായകമായ ചില കാര്യങ്ങൾ വ്യക്തമായിരിക്കുകയാണ്. പാകിസ്ഥാനുമായി സാധാരണ അയൽബന്ധം സ്ഥാപിക്കാൻ ഇന്ത്യ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാൽ അത്തരമൊരു ബന്ധം പാകിസ്ഥാനുമായി പുലർത്താൻ ഇന്ത്യ തയ്യാറാകണമെങ്കിൽ തീവ്രവാദമില്ലാതെ അന്തരീക്ഷം സൃഷ്ടിക്കാൻ ഇസ്ലാമാബാദ് നടപടികൾ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാന്റെ ബാധ്യതയാണ്, തീവ്രവാദം അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ അവർ തന്നെ സ്വീകരിക്കണം . 1947-ലെ വേർതിരിഞ്ഞതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ സങ്കീർണമായ ബന്ധമുണ്ട്. ചരിത്രപരവും രാഷ്‌ട്രീയപരവുമായ നിരവധി കാര്യങ്ങളാൽ ഉണ്ടായിട്ടുള്ളതാണ്.
ലോകത്തിലെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട അന്താരാഷ്‌ട്ര അതിർത്തികളിലൊന്നാണ് ഇന്ത്യ-പാകിസ്താൻ അതിർത്തി.ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു വലിയ പ്രശ്നമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന ജി-7 ഉച്ചകോടിയിൽ ആഗോള പ്രശ്‌നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഈ വെല്ലുവിളികൾ നേരിടുന്നതിൽ വിശ്വസനീയമായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് വലുതാണ്. ഇന്ത്യ സമാധാനത്തിന്റെ വശത്താണ് നിൽക്കുന്നത്. അവിടെ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യുമെന്നും . യുക്രെയ്നിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ സഹായത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും യുക്രെയ്ൻ -റഷ്യ യുദ്ധത്തെ പരാമർശിച്ച് പ്രധാനമന്ത്രി തുറന്നടിച്ചു.
https://www.facebook.com/Malayalivartha























