Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

140 കോടി ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയ ഐഎസ്ആർഒയുടെ ‘ചന്ദ്രയാൻ 3’ ദൗത്യത്തിനൊടുവിൽ ചന്ദ്രനിൽ നിന്നൊരു ദുഃഖവാർത്ത... വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്തംബർ 22ന് ചന്ദ്രോദയത്തിന് പിന്നാലെ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം നിറഞ്ഞാൽ വീണ്ടും ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റു..

27 SEPTEMBER 2023 04:37 PM IST
മലയാളി വാര്‍ത്ത

ചന്ദ്രനിൽ ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ലെന്ന സൂചനയുമായി ഐഎസ്ആർഒ. ദൗത്യം പൂർത്തിയാക്കിയ ലാൻഡറിന്റെയും റോവറിന്റെയും കാലാവധി അവസാനിച്ചത് സെപ്റ്റംബർ രണ്ടിനായിരുന്നു. സെപ്റ്റംബർ 22-ന് ഉണർന്നേക്കുമെന്ന പ്രതീക്ഷ ശാസത്രലോകത്തിനുണ്ടായിരുന്നു. എന്നാൽ സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നില്ല. മണിക്കൂറുകൾ പിന്നിടും തോറും സാദ്ധ്യത മങ്ങുകയാണ്.

 

 

140 കോടി ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയ ഐഎസ്ആർഒയുടെ ‘ചന്ദ്രയാൻ 3’ ദൗത്യത്തിനൊടുവിൽ ചന്ദ്രനിൽ നിന്നൊരു ദുഃഖവാർത്ത. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്തംബർ 22ന് ചന്ദ്രോദയത്തിന് പിന്നാലെ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം നിറഞ്ഞാൽ വീണ്ടും ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.

നിലവിൽ സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ ഓരോ മണിക്കൂർ കഴിയുന്തോറും അത് സംഭവിക്കാനുള്ള സാധ്യത മങ്ങുന്നു. .

 

 

ഭൂമിയിൽ ഒരു ചാന്ദ്ര ദിനമോ ഏകദേശം 14 ദിവസമോ പ്രവർത്തിക്കാനാണ് ദൗത്യം രൂപകൽപ്പന ചെയ്തിരുന്നത്. ലാൻഡറും റോവറും തങ്ങളിരിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം സൂര്യൻ വീണ്ടും ഉദിച്ചതിനാൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചുകഴിഞ്ഞാൽ ഉണർന്നേക്കാം എന്നൊരു പ്രതീക്ഷ ഐഎസ്ആർഒ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ, ചന്ദ്രയാൻ 3 അതിന്റെ ശാസ്ത്ര ലക്ഷ്യം പൂർത്തിയാക്കിയ ശേഷം വരാനിരുന്ന ചന്ദ്ര സൂര്യാസ്തമയത്തിന് മുന്നോടിയായി തന്നെ ഗവേഷകർ ഉപകരണങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് സ്ലീപ്പ് മോഡിലേക്ക് മാറ്റി. ദൗത്യത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനായിരുന്നു ഈ നീക്കം.

വിക്രം, പ്രഗ്യാൻ എന്നിവയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചന്ദ്രനിലെ രാത്രികാല സാഹചര്യങ്ങളെ അതിജീവിക്കാൻ പാകത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. ചാന്ദ്ര രാത്രിയിലെ പൂർണ്ണമായ ഇരുട്ടിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ദൗത്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. താപനില മൈനസ് 200 ഡിഗ്രിക്ക് താഴെയായി കുറയുകയും ചെയ്തു. ഇലക്ട്രോണിക്സ് ഡിവൈസുകളെ മരവിപ്പിക്കാനും നശിപ്പിക്കാനും ഈ താപനിലയ്ക്ക് കഴിയും.

 

 

എന്നാൽ ബഹിരാകാശ പേടകത്തിന് അത്യധികമായ സാഹചര്യങ്ങളെ അതിജീവിക്കാനും സെപ്തംബർ 22ന് പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. റോവറും ലാൻഡറും ഉള്ള പ്രദേശത്ത് സൂര്യപ്രകാശം ലഭിക്കുന്നതോടെ അവർക്ക് ബാറ്ററി റീചാർജ് ചെയ്യാനവസരം ലഭിച്ചേക്കുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇതുവരെ വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ബഹിരാകാശ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല.

തണുത്തുറഞ്ഞ ഉപകരണങ്ങൾക്ക് ചാന്ദ്രരാത്രിയുടെ താപനില സഹിക്കാൻ 50-50 സാധ്യത മാത്രമേയുള്ളൂ. ബഹിരാകാശ പേടകം വീണ്ടും ഉണരാനുള്ള സാധ്യതകൾ ഓരോ മണിക്കൂറിലും മങ്ങുകയാണെന്നും, ചന്ദ്രനിലെ തീവ്രമായ അവസ്ഥകളെ പല ഘടകങ്ങളും അതിജീവിച്ചിട്ടുണ്ടാകില്ലെന്നും മുൻ ഐഎസ്ആർഒ മേധാവി എഎസ് കിരൺ കുമാർ ബിബിസിയോട് പറഞ്ഞു.

 

 

വീണ്ടും ഉണർന്നില്ലെങ്കിലും, ചന്ദ്രയാൻ-3 ദൗത്യം ഒരു വലിയ വിജയമായി തുടരുകയാണ്. ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. അതുവഴി, ചാന്ദ്ര സോഫ്റ്റ് ലാൻഡിങ് നേടിയ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേർന്നു. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് മറ്റുള്ള രാജ്യങ്ങൾ.

കൂടാതെ, പ്രഗ്യാൻ റോവർ ഏകദേശം 100 മീറ്റർ ദൂരം സഞ്ചരിച്ച് ചന്ദ്രനിൽ നിരവധി മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം, മറ്റൊരു ദൗത്യവും മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത സൾഫർ സാന്നിധ്യത്തിന്റെ തെളിവുകൾ പ്രഗ്യാൻ ശേഖരിച്ചുവെന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (4 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (4 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (4 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (4 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (4 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (5 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (6 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (7 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (7 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (8 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (8 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (8 hours ago)

Malayali Vartha Recommends