Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ശബരിമല അയ്യപ്പന്‍റെ പിതൃസ്ഥാനത്താണ് തന്ത്രി.. കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേരളം ഞെട്ടിയിരിക്കുകയാണ്.. തന്ത്രി കുടുംബത്തിന്റെ ചരിത്രവും വീണ്ടും ഉയർന്നു വരികയാണ്..

140 കോടി ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയ ഐഎസ്ആർഒയുടെ ‘ചന്ദ്രയാൻ 3’ ദൗത്യത്തിനൊടുവിൽ ചന്ദ്രനിൽ നിന്നൊരു ദുഃഖവാർത്ത... വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്തംബർ 22ന് ചന്ദ്രോദയത്തിന് പിന്നാലെ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം നിറഞ്ഞാൽ വീണ്ടും ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റു..

27 SEPTEMBER 2023 04:37 PM IST
മലയാളി വാര്‍ത്ത

ചന്ദ്രനിൽ ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ലെന്ന സൂചനയുമായി ഐഎസ്ആർഒ. ദൗത്യം പൂർത്തിയാക്കിയ ലാൻഡറിന്റെയും റോവറിന്റെയും കാലാവധി അവസാനിച്ചത് സെപ്റ്റംബർ രണ്ടിനായിരുന്നു. സെപ്റ്റംബർ 22-ന് ഉണർന്നേക്കുമെന്ന പ്രതീക്ഷ ശാസത്രലോകത്തിനുണ്ടായിരുന്നു. എന്നാൽ സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നില്ല. മണിക്കൂറുകൾ പിന്നിടും തോറും സാദ്ധ്യത മങ്ങുകയാണ്.

 

 

140 കോടി ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയ ഐഎസ്ആർഒയുടെ ‘ചന്ദ്രയാൻ 3’ ദൗത്യത്തിനൊടുവിൽ ചന്ദ്രനിൽ നിന്നൊരു ദുഃഖവാർത്ത. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്തംബർ 22ന് ചന്ദ്രോദയത്തിന് പിന്നാലെ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം നിറഞ്ഞാൽ വീണ്ടും ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.

നിലവിൽ സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ ഓരോ മണിക്കൂർ കഴിയുന്തോറും അത് സംഭവിക്കാനുള്ള സാധ്യത മങ്ങുന്നു. .

 

 

ഭൂമിയിൽ ഒരു ചാന്ദ്ര ദിനമോ ഏകദേശം 14 ദിവസമോ പ്രവർത്തിക്കാനാണ് ദൗത്യം രൂപകൽപ്പന ചെയ്തിരുന്നത്. ലാൻഡറും റോവറും തങ്ങളിരിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം സൂര്യൻ വീണ്ടും ഉദിച്ചതിനാൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചുകഴിഞ്ഞാൽ ഉണർന്നേക്കാം എന്നൊരു പ്രതീക്ഷ ഐഎസ്ആർഒ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ, ചന്ദ്രയാൻ 3 അതിന്റെ ശാസ്ത്ര ലക്ഷ്യം പൂർത്തിയാക്കിയ ശേഷം വരാനിരുന്ന ചന്ദ്ര സൂര്യാസ്തമയത്തിന് മുന്നോടിയായി തന്നെ ഗവേഷകർ ഉപകരണങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് സ്ലീപ്പ് മോഡിലേക്ക് മാറ്റി. ദൗത്യത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനായിരുന്നു ഈ നീക്കം.

വിക്രം, പ്രഗ്യാൻ എന്നിവയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചന്ദ്രനിലെ രാത്രികാല സാഹചര്യങ്ങളെ അതിജീവിക്കാൻ പാകത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. ചാന്ദ്ര രാത്രിയിലെ പൂർണ്ണമായ ഇരുട്ടിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ദൗത്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. താപനില മൈനസ് 200 ഡിഗ്രിക്ക് താഴെയായി കുറയുകയും ചെയ്തു. ഇലക്ട്രോണിക്സ് ഡിവൈസുകളെ മരവിപ്പിക്കാനും നശിപ്പിക്കാനും ഈ താപനിലയ്ക്ക് കഴിയും.

 

 

എന്നാൽ ബഹിരാകാശ പേടകത്തിന് അത്യധികമായ സാഹചര്യങ്ങളെ അതിജീവിക്കാനും സെപ്തംബർ 22ന് പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. റോവറും ലാൻഡറും ഉള്ള പ്രദേശത്ത് സൂര്യപ്രകാശം ലഭിക്കുന്നതോടെ അവർക്ക് ബാറ്ററി റീചാർജ് ചെയ്യാനവസരം ലഭിച്ചേക്കുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇതുവരെ വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ബഹിരാകാശ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല.

തണുത്തുറഞ്ഞ ഉപകരണങ്ങൾക്ക് ചാന്ദ്രരാത്രിയുടെ താപനില സഹിക്കാൻ 50-50 സാധ്യത മാത്രമേയുള്ളൂ. ബഹിരാകാശ പേടകം വീണ്ടും ഉണരാനുള്ള സാധ്യതകൾ ഓരോ മണിക്കൂറിലും മങ്ങുകയാണെന്നും, ചന്ദ്രനിലെ തീവ്രമായ അവസ്ഥകളെ പല ഘടകങ്ങളും അതിജീവിച്ചിട്ടുണ്ടാകില്ലെന്നും മുൻ ഐഎസ്ആർഒ മേധാവി എഎസ് കിരൺ കുമാർ ബിബിസിയോട് പറഞ്ഞു.

 

 

വീണ്ടും ഉണർന്നില്ലെങ്കിലും, ചന്ദ്രയാൻ-3 ദൗത്യം ഒരു വലിയ വിജയമായി തുടരുകയാണ്. ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. അതുവഴി, ചാന്ദ്ര സോഫ്റ്റ് ലാൻഡിങ് നേടിയ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേർന്നു. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് മറ്റുള്ള രാജ്യങ്ങൾ.

കൂടാതെ, പ്രഗ്യാൻ റോവർ ഏകദേശം 100 മീറ്റർ ദൂരം സഞ്ചരിച്ച് ചന്ദ്രനിൽ നിരവധി മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം, മറ്റൊരു ദൗത്യവും മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത സൾഫർ സാന്നിധ്യത്തിന്റെ തെളിവുകൾ പ്രഗ്യാൻ ശേഖരിച്ചുവെന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (3 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (3 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (3 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (4 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (4 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (4 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (4 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (5 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (5 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (5 hours ago)

വൈരാഗ്യത്തെ തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ മൊഴി നല്‍കിയത് ഏഴു വിദ്യാര്‍ഥികള്‍  (5 hours ago)

എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്  (6 hours ago)

പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends