Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

140 കോടി ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയ ഐഎസ്ആർഒയുടെ ‘ചന്ദ്രയാൻ 3’ ദൗത്യത്തിനൊടുവിൽ ചന്ദ്രനിൽ നിന്നൊരു ദുഃഖവാർത്ത... വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്തംബർ 22ന് ചന്ദ്രോദയത്തിന് പിന്നാലെ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം നിറഞ്ഞാൽ വീണ്ടും ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റു..

27 SEPTEMBER 2023 04:37 PM IST
മലയാളി വാര്‍ത്ത

ചന്ദ്രനിൽ ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ലെന്ന സൂചനയുമായി ഐഎസ്ആർഒ. ദൗത്യം പൂർത്തിയാക്കിയ ലാൻഡറിന്റെയും റോവറിന്റെയും കാലാവധി അവസാനിച്ചത് സെപ്റ്റംബർ രണ്ടിനായിരുന്നു. സെപ്റ്റംബർ 22-ന് ഉണർന്നേക്കുമെന്ന പ്രതീക്ഷ ശാസത്രലോകത്തിനുണ്ടായിരുന്നു. എന്നാൽ സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നില്ല. മണിക്കൂറുകൾ പിന്നിടും തോറും സാദ്ധ്യത മങ്ങുകയാണ്.

 

 

140 കോടി ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയ ഐഎസ്ആർഒയുടെ ‘ചന്ദ്രയാൻ 3’ ദൗത്യത്തിനൊടുവിൽ ചന്ദ്രനിൽ നിന്നൊരു ദുഃഖവാർത്ത. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്തംബർ 22ന് ചന്ദ്രോദയത്തിന് പിന്നാലെ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം നിറഞ്ഞാൽ വീണ്ടും ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.

നിലവിൽ സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ ഓരോ മണിക്കൂർ കഴിയുന്തോറും അത് സംഭവിക്കാനുള്ള സാധ്യത മങ്ങുന്നു. .

 

 

ഭൂമിയിൽ ഒരു ചാന്ദ്ര ദിനമോ ഏകദേശം 14 ദിവസമോ പ്രവർത്തിക്കാനാണ് ദൗത്യം രൂപകൽപ്പന ചെയ്തിരുന്നത്. ലാൻഡറും റോവറും തങ്ങളിരിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം സൂര്യൻ വീണ്ടും ഉദിച്ചതിനാൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചുകഴിഞ്ഞാൽ ഉണർന്നേക്കാം എന്നൊരു പ്രതീക്ഷ ഐഎസ്ആർഒ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ, ചന്ദ്രയാൻ 3 അതിന്റെ ശാസ്ത്ര ലക്ഷ്യം പൂർത്തിയാക്കിയ ശേഷം വരാനിരുന്ന ചന്ദ്ര സൂര്യാസ്തമയത്തിന് മുന്നോടിയായി തന്നെ ഗവേഷകർ ഉപകരണങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് സ്ലീപ്പ് മോഡിലേക്ക് മാറ്റി. ദൗത്യത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനായിരുന്നു ഈ നീക്കം.

വിക്രം, പ്രഗ്യാൻ എന്നിവയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചന്ദ്രനിലെ രാത്രികാല സാഹചര്യങ്ങളെ അതിജീവിക്കാൻ പാകത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. ചാന്ദ്ര രാത്രിയിലെ പൂർണ്ണമായ ഇരുട്ടിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ദൗത്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. താപനില മൈനസ് 200 ഡിഗ്രിക്ക് താഴെയായി കുറയുകയും ചെയ്തു. ഇലക്ട്രോണിക്സ് ഡിവൈസുകളെ മരവിപ്പിക്കാനും നശിപ്പിക്കാനും ഈ താപനിലയ്ക്ക് കഴിയും.

 

 

എന്നാൽ ബഹിരാകാശ പേടകത്തിന് അത്യധികമായ സാഹചര്യങ്ങളെ അതിജീവിക്കാനും സെപ്തംബർ 22ന് പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. റോവറും ലാൻഡറും ഉള്ള പ്രദേശത്ത് സൂര്യപ്രകാശം ലഭിക്കുന്നതോടെ അവർക്ക് ബാറ്ററി റീചാർജ് ചെയ്യാനവസരം ലഭിച്ചേക്കുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇതുവരെ വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ബഹിരാകാശ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല.

തണുത്തുറഞ്ഞ ഉപകരണങ്ങൾക്ക് ചാന്ദ്രരാത്രിയുടെ താപനില സഹിക്കാൻ 50-50 സാധ്യത മാത്രമേയുള്ളൂ. ബഹിരാകാശ പേടകം വീണ്ടും ഉണരാനുള്ള സാധ്യതകൾ ഓരോ മണിക്കൂറിലും മങ്ങുകയാണെന്നും, ചന്ദ്രനിലെ തീവ്രമായ അവസ്ഥകളെ പല ഘടകങ്ങളും അതിജീവിച്ചിട്ടുണ്ടാകില്ലെന്നും മുൻ ഐഎസ്ആർഒ മേധാവി എഎസ് കിരൺ കുമാർ ബിബിസിയോട് പറഞ്ഞു.

 

 

വീണ്ടും ഉണർന്നില്ലെങ്കിലും, ചന്ദ്രയാൻ-3 ദൗത്യം ഒരു വലിയ വിജയമായി തുടരുകയാണ്. ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. അതുവഴി, ചാന്ദ്ര സോഫ്റ്റ് ലാൻഡിങ് നേടിയ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേർന്നു. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് മറ്റുള്ള രാജ്യങ്ങൾ.

കൂടാതെ, പ്രഗ്യാൻ റോവർ ഏകദേശം 100 മീറ്റർ ദൂരം സഞ്ചരിച്ച് ചന്ദ്രനിൽ നിരവധി മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം, മറ്റൊരു ദൗത്യവും മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത സൾഫർ സാന്നിധ്യത്തിന്റെ തെളിവുകൾ പ്രഗ്യാൻ ശേഖരിച്ചുവെന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (3 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (4 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (4 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (5 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (6 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (6 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (7 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (7 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (8 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (9 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (10 hours ago)

Malayali Vartha Recommends