2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ...മൂന്ന് വര്‍ഷത്തിനകം ബുള്ളറ്റ് ട്രെയിനിന്റെ ആദ്യഘട്ടം ആരംഭിക്കും...

2019-ൽ ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ചതുമുതൽ, സെമി-ഹൈ-സ്പീഡ് ട്രെയിൻ രാജ്യത്തിനകത്ത് ഒരു ജനപ്രിയ ഗതാഗത മാർഗ്ഗമായി മാറി. ഇന്ത്യയിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വളരെ വേഗവും ഭാരം കുറഞ്ഞതുമായ ഇത് യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, വൈഫൈ കണക്റ്റിവിറ്റി, 32 ഇഞ്ച് വിനോദ സ്‌ക്രീനുകൾ, കൂറ്റൻ ഗ്ലാസ് ജാലകങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളും സവിശേഷതകളും ഉള്ള ഒരു യാത്രക്കാരുടെ യാത്ര മെച്ചപ്പെടുത്തുകയും ചെയ്യുന്നു. . വന്ദേ ഭാരത് എക്‌സ്പ്രസ് ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള 36 റൂട്ടുകളിലാണ് പ്രവർത്തിക്കുന്നത്. ഇതോടൊപ്പം, ഉത്സവ സീസണുകളുടെയും ശൈത്യകാല യാത്രയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ട്രെയിനുകൾ ഓടുന്നു.
രാജ്യത്ത് ഇന്ന് 23 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നു. 2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.മൂന്ന് വര്‍ഷത്തിനകം ബുള്ളറ്റ് ട്രെയിനിന്റെ ആദ്യഘട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണത്തിന്റെയും നേതൃത്വത്തിന്റെയും അഭാവമാണ് രാജ്യത്ത് മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ 2014ല്‍ അതിന് ഒരു മാറ്റമുണ്ടായി. ഇന്ന് 10 ലക്ഷം കോടി ചെലവില്‍ പദ്ധതി നടക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേ സംവിധാനം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒന്നായി മാറി.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ജമ്മു കശ്മീരില്‍ നിര്‍മ്മിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട ഭാഗങ്ങളെ ഉയര്‍ത്തികൊണ്ടുവന്നു. ജമ്മു കശ്മീരിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റി.
അദ്ദേഹം ജമ്മു കശ്മീരിനെ രാജ്യത്തിന്റെ കിരീടമാക്കി.ഞാന്‍ അടുത്തിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം അയോധ്യ വിമാനത്താവള പദ്ധതി പരിശോധിച്ചിരുന്നു. ഈ മാസം അവസാനത്തോടെ അയോധ്യ വിമാനത്താവളം പൂര്‍ണമായും സജ്ജമാകും. ഞാന്‍ ദിവസേന പദ്ധതി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വൈകാതെ അത് ഉദ്ഘാടനം ചെയ്യുമെന്നും സിന്ധ്യ പറഞ്ഞു.മലയാളികളെ സംബന്ധിച്ച് പ്രതേകിച്ചു എടുത്തു പറയണെടാ കാര്യമില്ല . മലയാളികളെ സംബന്ധിച്ച് ഇരും കയ്യും നീട്ടിയാണ് വന്ദേ ഭാരതിനെ സ്വീകരിച്ചത്. ഇപ്പോഴും വന്ദേ ഭാരത്തിൽ ടിക്കറ്റ് കിട്ടാനും ബുദ്ധിമുട്ടാണ് . അതിനിടയിൽ ചിലർ രാഷ്ട്രീയം കലർത്തി വന്ദേ ഭാരതിനെ എഴുതി തള്ളാൻ ശ്രമിച്ചെങ്കിലും അതെല്ലാം തുടക്കത്തിൽ തന്നെ പാളി പോയി . വന്ദേ ഭാരത്തിന്റെ ഫീച്ചേഴ്സ് തന്നെയാണ് എല്ലാവരെയും അതിലേക്ക് ആകർഷിച്ചത്. 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് 52 സെക്കൻഡുകൾ മതി. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെക്‌നോളജിയായ കവാച്ച് വന്ദേ ഭാരതിലുണ്ട്.
ട്രെയിനിൻ്റെ രണ്ട് അറ്റത്തും ഡ്രൈവർ ക്യാബിനുളളത് കൊണ്ട് ദിശ മാറ്റാൻ ഒരുപാട് സമയം വേണ്ടി വരുന്നില്ല എന്നതും പ്രത്യേകതയാണ്. അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റമാണ് വന്ദേ ഭാരതിലുളളത്. ഇത് വഴി 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സാധിക്കുന്നു. അത് പോലെ അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംസാരിക്കുവാനുമുളള സൗകര്യവുമുണ്ട്.ട്രെയിൻ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് എത്രയും പെട്ടെന്ന് കോച്ചുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഓരോ കോച്ചുകളിലും നാല് എമർജൻസി എക്സിറ്റുകളുണ്ട്.
സുരക്ഷാ ഫീച്ചറുകളിൽ ഏറ്റവും മികച്ചത് എന്ന് പറയുന്നത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്ന ഓട്ടോമാറ്റിക്ക് ബ്രേക്കിങ്ങ് സിസ്റ്റമാണ്. പാളത്തിൽ വെള്ളം കെട്ടിക്കിടന്നാൽ പോലും 650 mm ഉയരത്തിൽ വരെ ട്രെയിനിന് പോകാൻ സാധിക്കും.ഏതായാലും നമ്മുടെ രാജ്യം അതിവേഗം വികസനം കൈവരിക്കുകയാണ്. അതിനിടയിൽ രാജ്യത്തിൻറെ ഗതാഗത സംവിധാനത്തിൽ വരുന്ന ഈ ഒരു മാറ്റം വലിയൊരു മുതൽ കൂട്ട് തന്നെയാണ്. ഇനിയും ട്രെയിനുകൾ കൊണ്ട് വരുമ്പോൾ തീർച്ചയായും നമ്മുടെ രാജ്യവും യാത്രയും അതിവേഗം അതിനൊപ്പം യാത്ര ചെയ്യും എന്നുള്ളതിൽ സംശയമില്ല.
https://www.facebook.com/Malayalivartha
























