അയോദ്ധ്യയിൽ എൻഎസ്‌ജി കമാൻഡോസിന്റെ പ്രത്യേക യൂണിറ്റ്..ഇതോടൊപ്പം കേരളത്തിലും ഒരു പ്രത്യേക യൂണിറ്റ് മറ്റൊരു സർക്കാർ ആസൂത്രണം ചെയ്തേക്കാമെന്നാണ് സൂചന...

അയോദ്ധ്യയിൽ എൻഎസ്‌ജി കമാൻഡോസിന്റെ പ്രത്യേക യൂണിറ്റ് ആരംഭിക്കാൻ നീക്കം . നേരത്തെ എൻഎസ്ജി വഹിച്ചിരുന്ന ചുമതല ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പൂർണമായും സിആർപിഎഫിന് കൈമാറാനാണ് തീരുമാനം . എൻഎസ്ജിയെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും രാജ്യ സുരക്ഷയ്‌ക്കുമായി പൂർണ്ണമായും നിയോഗിക്കാനായാണ് തീരുമാനം.സേനയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി, ഡ്രോൺ വിരുദ്ധ സൗകര്യം ഉൾപ്പെടെ അയോദ്ധ്യയിൽ സൈനികർക്ക് താവളം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സർക്കാർ നടത്തും. ഒരു ആക്രമണമുണ്ടായാൽ പ്രദേശം സുരക്ഷിതമാക്കാനും ഇത് സഹായിക്കും. ഈ യൂണിറ്റിന് പ്രത്യേക ആൻ്റി-ഡ്രോൺ ഘടകം ഉണ്ടായിരിക്കും കൂടാതെ ഏത് ആക്രമണത്തെയും തടയാൻ ഇരുപത്തിനാല് മണിക്കൂറും യുദ്ധ-സജ്ജമായിരിക്കും.
ഇന്ത്യയിലെ തന്നെ ഏറ്റവും സെൻസിറ്റീവ് ആയ പ്രദേശങ്ങളിലൊന്നാണ് അയോദ്ധ്യ .ലോകത്തെ തന്നെ പല ഇസ്ലാമിക് ഭീകര സംഘങ്ങളുടെ ഭീഷണിയുടെ നിഴലിലാണ് അയോദ്ധ്യ.ജനുവരി 22 ന് നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ രാമക്ഷേത്രം നിൽക്കുന്ന പ്രദേശം എൻഎസ്ജിയാണ് സുരക്ഷിതമാക്കിയത്.ഇതോടൊപ്പം കേരളത്തിലും ഒരു പ്രത്യേക യൂണിറ്റ് മറ്റൊരു സർക്കാർ ആസൂത്രണം ചെയ്തേക്കാമെന്നാണ് സൂചന . എൻഎസ്ജിയുടെ അംഗബലം കുറയ്‌ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എൻഎസ്ജിയുടെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകളെയും വിഐപി സുരക്ഷ ഡ്യൂട്ടിയിൽനിന്നും ഒഴിവാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം . പാർലമെൻ്റിൽ നിന്ന് അടുത്തിടെ നീക്കം ചെയ്ത പാർലമെൻ്റ് ഡ്യൂട്ടി ഗ്രൂപ്പ് സിആർപിഎഫിന്റെ വിവിഐപി വിഭാഗത്തിൽ ചേരും. നിലവിൽ എൻഎസ്ജിയിൽ നിന്ന് സുരക്ഷാ കവചമുള്ള ഒമ്പത് വിവിഐപികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ സൈനികർക്കായിരിക്കും.
നേരത്തെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല യു.പി.എസ്.എസ്.എഫ് സൈനികർക്ക് നൽകിയിരുന്നു . . ജനുവരി 22 ന് നടന്ന പ്രാണ പ്രതിഷ്ഠാ പരിപാടി, രാമക്ഷേത്രം, അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവയുടെ ഉത്തരവാദിത്വവും യുപിഎസ്എസ്എഫിനായിരുന്നു നൽകിയിരുന്നത്. 2020-ലാണ് ഈ ഉത്തർപ്രദേശ് പ്രത്യേക സുരക്ഷാ സേന രൂപീകരിച്ചത് മന്ത്രിസഭയിൽ .കഴിഞ്ഞ 2 വർഷമായി യുപിഎസ്എസ്എഫ് വിവിധ സ്ഥലങ്ങളിൽ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നു. യുപിഎസ്എസ്എഫ് മാത്രം സുരക്ഷയൊരുക്കുന്ന ആദ്യ വിമാനത്താവളമാണ് അയോദ്ധ്യ വിമാനത്താവളം .ഉത്തർപ്രദേശിൽ സെൻസിറ്റീവും മതപരവുമായ നിരവധി സ്ഥലങ്ങളുണ്ട്. ഈ പ്രധാന സ്ഥലങ്ങൾ മനസ്സിൽ വെച്ചുകൊണ്ടാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2020ൽ തന്നെ യുപിഎസ്എസ്എഫ് രൂപീകരിച്ചത് .
ഉത്തർപ്രദേശിലെ എല്ലാ മതകേന്ദ്രങ്ങളുടെയും സെൻസിറ്റീവ് ഏരിയകളുടെയും സുരക്ഷാ ചുമതല ഉത്തർപ്രദേശ് പ്രത്യേക സുരക്ഷാ സേനയാണ് കൈകാര്യം ചെയ്യുന്നത്.ഉത്തർപ്രദേശിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും യുപിഎസ്എസ്എഫ് വിന്യസിക്കപ്പെട്ടിട്ടുണ്ട് .യു.പി.എസ്.എസ്.എഫ് സൈനികർക്ക് പ്രത്യേകരീതിയുലുള്ള കഠിനമായ പരിശീലനവും നൽകുന്നുണ്ടെന്ന് യു.പി.എസ്.എസ്.എഫ് എ.ഡി.ജി എൽ.വി ആന്റണി പറഞ്ഞു. യു.പി.എസ്.എസ്.എഫ് ഓഫീസിലും സേനകൾക്ക് പരിശീലനം നൽകുന്നുണ്ട്. വിമാനത്താവളത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അയോദ്ധ്യയിൽ ഇവരുടെ എണ്ണം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.അയോധ്യയിൽ വിവിധ തലങ്ങളിൽ സുരക്ഷ വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യുപിഎസ്എസ്എഫ്.
അയോധ്യയ്‌ക്കായി പുതിയ ബറ്റാലിയൻ ഉയർത്താനും യുപിഎസ്എസ്എഎഫ് തയ്യാറെടുക്കുകയാണ്. എൻഎസ്ജി കമാൻഡോകളെപ്പോലെ യുപിഎസ്എസ്എഫ് സൈനികർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും എൽ.വി ആന്റണി പറഞ്ഞു പറഞ്ഞു. മനേസറിലെ എൻ എസ് ജി പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവർക്ക് പരിശീലനം നൽകിയത്.
https://www.facebook.com/Malayalivartha
























