നാവികസേനയുടെ ഭാഗമായി 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 40.000 കോടി രൂപയുടേ കരാറിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഭാരതവും ഫ്രാന്‍സും തുടക്കമിട്ടു. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനി കപ്പലുകളുടെ ശേഷി പതിന്മടങ്ങാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഭാരതം കൂടുതല്‍ റഫാലുകള്‍ വാങ്ങുന്നത്

നാവികസേനയുടെ ഭാഗമായി 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 40.000 കോടി രൂപയുടേ കരാറിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഭാരതവും ഫ്രാന്‍സും തുടക്കമിട്ടു. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനി കപ്പലുകളുടെ ശേഷി പതിന്മടങ്ങാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഭാരതം കൂടുതല്‍ റഫാലുകള്‍ വാങ്ങുന്നത്.
ഇടപാട് സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ നടത്താൻ ഫ്രഞ്ച് സംഘം പ്രതിരോധ മന്ത്രാലയത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ, വ്യവസായ മന്ത്രാലയങ്ങളുടെ കീഴിലുള്ള ഉപകരണ നിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷൻ, തേൽസ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിലെ ഉദ്യോഗസ്ഥരും ഫ്രഞ്ച് സംഘത്തിൽ ഉൾപ്പെടും. പ്രതിരോധ സംവിധാനങ്ങൾ ഏറ്റെടുക്കുകയും വിന്യസിക്കുകയും ചെയ്യുന്ന ഡിഫൻസ് അക്വിസിഷൻ വിംഗിലെയും ഇന്ത്യൻ നാവികസേനയിലെയും അംഗങ്ങളാകും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നത്. പ്രാരംഭ ചർച്ചകൾക്ക് ശേഷം ഈ വർഷം അവസാനത്തോടെ കരാറിൽ ഒപ്പുവയ്‌ക്കുമെന്നാണ് റിപ്പോർട്ട്
ഐഎന്‍എസ് വിക്രമാദിത്യയിലും ഐഎന്‍എസ് വിക്രാന്തിലും നിലവിലുള്ള മിഗ് 29 കെ യുദ്ധ വിമാനങ്ങള്‍ക്ക് പകരമാണ് റഫാലുകള്‍ വിന്യസിക്കുക. ഇതോടെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഭാരത നാവികസേനയുടെ കരുത്ത് വര്‍ധിക്കും. ഈ വര്‍ഷം തന്നെ കരാര്‍ യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നലെ ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ദസോള്‍ട്ട് ഏവിയേഷന്‍ പ്രതിനിധികളും കേന്ദ്രപ്രതിരോധമന്ത്രാലയവുമായും നാവികസേനാ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി മോദിയുടെ പാരീസ് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിരോധമന്ത്രാലയ ഏറ്റെടുക്കല്‍ സമിതി 26 റഫാല്‍ എം വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്കിയിരുന്നു.
വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കുന്ന ഒറ്റ സീറ്റുള്ള, ഇരട്ട ജെറ്റ് യുദ്ധവിമാനമാണ് റാഫേൽ എം. എയർ ഡിഫൻസ്, എയർ പോലീസിംഗ്, ന്യൂക്ലിയർ ഡിറ്ററൻസ്, പവർ പ്രൊജക്ഷൻ, ബാഹ്യ ദൗത്യങ്ങൾക്കുള്ള വിന്യാസം, ഡീപ് സ്‌ട്രൈക്ക് ദൗത്യങ്ങൾ, കരസേനയ്ക്കുള്ള വ്യോമ പിന്തുണ, നിരീക്ഷണ ദൗത്യങ്ങൾ, പൈലറ്റ് പരിശീലന പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ ഇതിന് നിർവഹിക്കാൻ കഴിയും. 10.90 മീറ്റർ ചിറകുള്ള ജെറ്റിന് 15.30 മീറ്റർ നീളവും 5.30 മീറ്റർ ഉയരവുമുണ്ട്. പരമാവധി ടേക്ക്-ഓഫ് ഭാരം 24.5 ടൺ ആണ്, കൂടാതെ 9.5 ടൺ വരെ ബാഹ്യ ലോഡ് വഹിക്കാനും കഴിയും.
50,000 അടി ഉയരത്തിൽ പ്രവർത്തിക്കാനാകുന്ന റാഫേലിന് പരമാവധി വേഗത (1,389 കി.മീ /hr ആണ് . ഒരേസമയം വായുവിൽ നിന്ന് ഭൂമിയിലേക്കും വായുവിൽ നിന്ന് വായുവിലേക്കും ദൗത്യങ്ങൾ നടത്താൻ കഴിയുമെന്നതിനാൽ റഫേലിനെ "ഓമ്‌നിറോൾ" വിമാനമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ നിലവിലുള്ള റഫേൽ വിമാനങ്ങളുമായി ഇണങ്ങുമെന്നതാണ് റഫേൽ എമ്മിൻ്റെ വലിയ നേട്ടം. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചതും റഫാലായിരുന്നു.
ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ (Dassault Aviation) ആണ് പ്രധാനമായും റഫാൽ യുദ്ധവിമാനത്തിന്റെ നിർമാണ ചുമതല. വ്യോമ പ്രതിരോധം, ആണവ പ്രതിരോധം,രഹസ്യാന്വേഷണം എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ നിർവഹിക്കാൻ കഴിവുള്ള വിമാനമാണിത്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ.
വ്യോമസേനയ്‌ക്കായി കരാറിലേര്‍പ്പെട്ട 36 റഫാല്‍ യുദ്ധവിമാനങ്ങളും ഫ്രാന്‍സ് ഭാരതത്തിന് കൈമാറിയതിന് പിന്നാലെയാണ് നാവികസേനക്കായി റഫാല്‍ വിമാനങ്ങള്‍ വരുന്നത്. 2016 സപ്തംബറില്‍ ഏര്‍പ്പെട്ട കരാര്‍ 59,000 കോടി രൂപയുടേതായിരുന്നു. വ്യോമസേനക്ക് നല്കിയ റഫാലില്‍ നിന്ന് നാവികസേനക്കായി വരുത്തിയ മാറ്റങ്ങളോടുകൂടിയ റഫാല്‍ എം (മറൈന്‍) വിമാനങ്ങളാണ് വാങ്ങുന്നത്. യുഎസിന്റെ എഫ് എ 18 സൂപ്പര്‍ ഹോണറ്റ് വിമാനങ്ങളെ മറികടന്നാണ് റഫാല്‍ എം വിമാനങ്ങള്‍ വാങ്ങാന്‍ കരാറാക്കുന്നത്. യുദ്ധ വിമാനഭാഗങ്ങളുടേയും പരിപാലനത്തിനും ആവശ്യമായ തുക താരതമ്യേന റഫാല്‍ എമ്മില്‍ കുറവാണെന്നത് കൊണ്ടാണ് ഇത് . നാവികസേനയ്‌ക്ക് 57 യുദ്ധവിമാനങ്ങളുടെ ആവശ്യകതയാണുള്ളത്. ഇത് പൂര്‍ണമായും റഫാല്‍ വിമാനങ്ങളാകുമോ എന്നതില്‍ നിലവില്‍ അന്തിമ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha
























