കഴിക്കാനെടുത്ത ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചെറിയ രോമങ്ങള്‍, സീല്‍ ചെയ്ത കുപ്പി തുറന്നപ്പോൾ കണ്ടത് ചത്ത എലിയെ, 'എല്ലാവരും കണ്ണ് തുറന്ന് കാണണം' എന്ന അഭ്യര്‍ഥനയോടെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് യുവതി

ഒരു ഭക്ഷണ സാധനം പോലും വാങ്ങി മനസമാധാനമായി കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. മനുഷ്യവിരൽ, ചത്ത പഴുതാര, തവണ ഇപ്പോൾ ദാ ചത്ത എലിയെ കൂടി കണ്ടെത്തിയിരിക്കുകയാണ്. പ്രമുഖ ബ്രാൻഡായ ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പിന്റെ കുപ്പിയില്‍ നിന്നാണ് ചത്ത എലിയെ കണ്ടെത്തിയത്. പ്രമി ശ്രീധര്‍ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. 'എല്ലാവരും കണ്ണ് തുറന്ന് കാണണം' എന്ന അഭ്യര്‍ഥനയോടെയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.'സെപ്‌റ്റോ വഴി ഓര്‍ഡര്‍ ചെയ്ത സിറപ്പിലായിരുന്നു എലിയെ കണ്ടെത്തിയതെന്ന് യുവതി അവകാശപ്പെട്ടു. തന്റെ വീട്ടിലെ മൂന്ന് പേര്‍ സിറപ്പ് രുചിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ കഴിച്ചതിന് ശേഷം രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും ഒരാള്‍ വൈദ്യസഹായം തേടിയെന്നും യുവതി പറയുന്നു.
ഞങ്ങള്‍ ബ്രൗണി കേക്കുകള്‍ക്കൊപ്പം കഴിക്കാന്‍ സെപ്‌റ്റോയില്‍ നിന്ന് ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പ് ഓര്‍ഡര്‍ ചെയ്തു.ബ്രൗണിക്ക് മുകളിലൂടെ സിറപ്പ് ഒഴിക്കുകയും ചെയ്തു.എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ ചെറിയ രോമങ്ങള്‍ അതില്‍ കാണപ്പെട്ടു.പിന്നീട് സീല്‍ ചെയ്ത കുപ്പി തുറക്കുകയും സിറപ്പ് ഒരു ഗ്ലാസിലേക്ക് ഒഴിക്കുകയും ചെയ്തു. എലിയെ പോലെ എന്തോ ഒന്ന് അതിലേക്ക് വീണത്.വെള്ളത്തില്‍ കഴുകി നോക്കിയപ്പോഴാണ് അത് ചത്ത എലിയാണെന്ന് മനസിലായത്...' പ്രമി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലുടെ വീഡിയോ പങ്കുവെയ്ക്കുന്നത് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍ക്കാനാണെന്നും യുവതി പറയുന്നു.
നിങ്ങള്‍ എന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും ആരോഗ്യപരമായ അപകടങ്ങള്‍ ഉണ്ടാവതെ നോക്കണമെന്നും യുവതി പറയുന്ന പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. തുടര്‍ന്ന് പ്രതികരണവുമായി ഹെര്‍ഷെ കമ്ബനി രംഗത്തെത്തി. സംഭവത്തില്‍ ക്ഷമചോദിക്കുന്നുവെന്നും സിറപ്പ് ബോട്ടിലിന്റെ മാനുഫാക്ടചറിങ് കോഡ് കമ്ബനിയുടെ ഇ.മെയിലിലേക്ക് അയക്കണമെന്നും വേണ്ട സഹായം നിങ്ങള്‍ക്ക് ലഭ്യമാകുമെന്നും ഹെര്‍ഷെ പ്രതികരിച്ചു.
ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. ഐസ്‌ക്രീം നിര്‍മിച്ച ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം. ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരല്‍ നഷ്ടപ്പെട്ടതെന്നും ഡോക്ടര്‍ വാങ്ങിയ ഐസ്‌ക്രീം നിര്‍മിച്ച അതേദിവസമാണ് അപകടമുണ്ടായതെന്നും പോലീസ് കണ്ടെത്തി.ഡി.എന്‍.എ. പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും പോലീസ് പറഞ്ഞു. ഇതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടികളുണ്ടാകൂ.
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ യുവ ഡോക്ടറാണ് രംഗത്ത് എത്തിയത്. ഡെലിവറി ആപ്പായ സെപ്റ്റോ വഴി മൂന്ന് ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകളായിരുന്നു ഓർഡർ ചെയ്തത്. ഐസ്ക്രീം പകുതിയോളം കഴിച്ച ശേഷമാണ് വിരൽ കണ്ടെത്തിയത്. കഴിച്ച് കൊണ്ടിരുന്ന സമയത്താണ് ശക്തിയായി എന്തോ നാവില്‍ തട്ടി.
അത് പുറത്തെടുത്തു നോക്കിയപ്പോൽ കണ്ടത് മനുഷ്യന്റെ രണ്ട് സെന്റീമീറ്ററോളം നീളമുള്ള ഒരു വിരലിന്റെ കഷ്ണമായിരുന്നു. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ നടപടി സ്വീകരിച്ചിരുന്നു. പരാതിക്ക് ആധാരമായ പൂനെയിലെ ഐസ്ക്രീം നിർമ്മാണ കമ്പനിയിൽ പരിശോധന നടത്തിയ അധികൃതർ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടാൻ ഉത്തരവ് നൽകി.
https://www.facebook.com/Malayalivartha

























