ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ...സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍ മോദിയെ പുകഴ്ത്തി ലേഖനം... മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു..

ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ മറ്റുള്ള വമ്പൻ രാജ്യങ്ങളോട് ഏറ്റുമുട്ടുകയാണ് . ഭൂമിയെ വലംവച്ചുകൊണ്ടിരുന്ന രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിയോജിപ്പിച്ച്, നേട്ടങ്ങൾ നിറഞ്ഞ കിരീടത്തിൽ ഐ.എസ്.ആർ.ഒ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുന്നു. സ്‌പെയിസ് ഡോക്കിംഗിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ കൈവരിച്ചു. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റു രാജ്യങ്ങൾ. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങളെയാണ് ഭൂമിക്ക് 476 കിലോമീറ്റർ ഉയരെ സംയോജിപ്പിച്ചത്.
പി.എസ്.എൽ.വി.സി 60 റോക്കറ്റിലാണ് ഈ ഉപഗ്രഹങ്ങൾ ഡിസംബർ 30-ന് വിക്ഷേപിച്ചിരുന്നത്. സ്വന്തമായി നിർമ്മിച്ച ഉപഗ്രഹങ്ങളാണെന്നതാണ് മറ്റൊരു വലിയ പ്രത്യേകത. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാകുന്നു എന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച 'ഗഗനചുംബന"മാണ് സ്പെയിസ് ഡോക്കിംഗിലെ ഇന്ത്യയുടെ ചരിത്രനേട്ടം.
മോദി പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷത്തില്‍ ഇന്ത്യ ബഹിരാകാശരംഗത്ത് കുതിയ്‌ക്കുകയാണെന്ന് അമേരിക്കന്‍ വാര്‍ത്താചാനലായ സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിയിണക്കുന്ന സ്പെയ്ഡെക്സ് എന്ന പേരിട്ട് വിളിക്കുന്ന ഡോക്കിങ്ങ് ദൗത്യം ഐഎസ് ആര്‍ഒ വിജയകരമായി
പൂര്‍ത്തീകരിച്ചതിനെക്കുറിച്ചുള്ള ലേഖനത്തിലാണ് മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതായി ഹെലന്‍ റീഗന്‍ പ്രത്യേകം പ്രശംസിക്കുന്നത്.ബഹിരാകാശത്തെക്കുറിച്ച് എഴുതുന്ന പ്രത്യേക ലേഖിക ഹെലന്‍ റീഗന്‍ എഴുതിയ വാര്‍ത്തയിലാണ് പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി ഇന്ത്യയുടെ ബഹിരാകാശരംഗത്തെ കുതിപ്പിന് സഹായകരമായ എന്തൊക്കെ നടപടികള്‍ എടുത്തു എന്ന വ്യക്തമാക്കുന്നത്. സിഎന്‍എനിന്റെ സീനയര്‍ ന്യൂസ് ഡെസ്ക് സീനയര്‍ റിപ്പോര്‍ട്ടറാണ് ഹെലന്‍ റീഗന്‍.ബഹിരാകാശരംഗത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമം നടന്നത് മോദിയുടെ കാലത്താണെന്നും ലേഖനം സൂചിപ്പിക്കുന്നു.
ഈ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചു. അതുപോലെ സ്വകാര്യ കമ്പനികളെ പങ്കാളികളാക്കി. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥങ്ങളില്‍ കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന മേഖലയിലാണ് ഇന്ത്യ വാണിജ്യമായി മുന്നേറാന്‍ ശ്രമിക്കുന്നത്. ഈ ദൗത്യമേഖലയിലാണ് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത്.ഡോക്കിങ്ങിന് വേണ്ടി ഇന്ത്യ അയച്ച രണ്ട് ചെറിയ ഉപഗ്രഹങ്ങളും അത് ബഹിരാകാശത്തേക്ക് അയക്കാനുള്ള പിഎസ് എല്‍ വി റോക്കറ്റും ടെസ്റ്റ് ചെയ്തത് അനന്ത് ടെക്നോളജീസ് എന്ന സ്വകാര്യസ്ഥാപനത്തിലാണ്.
ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യമേഖലയിലെ സ്ഥാപനത്തെ പങ്കാളിയാക്കുന്നത്. ഇതെല്ലാം ഇന്ത്യയെ ബഹിരാകാശശക്തിയായി വളര്‍ത്താന്‍ മോദി നടത്തിയ ദൗത്യങ്ങളായാണ് ലേഖിക വിശേഷിപ്പിക്കുന്നത്.ഉപഗ്രഹത്തെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗ് നടത്തി 2023ല്‍ തന്നെ ഇന്ത്യ ഉന്നതന്മാരുടെ ബഹിരാകാശ ക്ലബ്ബില്‍ സ്ഥാനം പിടിച്ചെന്ന് ലേഖിക എഴുതുന്നു. ഏതായാലും നമ്മുടെ രാജ്യത്തിൻറെ പവർ എന്താണെന്ന് കുറെ വർഷങ്ങളായി ഇപ്പോൾ മറ്റുള്ള രാജ്യങ്ങൾക്ക് കൂടി ബോധ്യപ്പെട്ടിരിക്കുകയാണ് . ഇനി വരും വർഷങ്ങളിൽ ആണെങ്കിൽ പോലും വരാൻ പോകുന്നതും വമ്പൻ സർപ്രൈസുകളും അതിനുള്ള ഒരുക്കങ്ങൾ നമ്മുടെ രാജ്യം തുടങ്ങി കഴിഞ്ഞു .
https://www.facebook.com/Malayalivartha