Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!

04 JULY 2025 11:40 AM IST
മലയാളി വാര്‍ത്ത
വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന ഒരു വന്‍ ഭൂകമ്പത്തെ നേരിടാന്‍ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുമായി ജപ്പാന്‍ സര്‍ക്കാര്‍. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ജപ്പാനിലെ നങ്കായ് ട്രൗവില്‍ ഒരു വന്‍ ഭൂചലനത്തിനുള്ള സാധ്യത 75മുതല്‍ 82 ശതമാനമായി വര്‍ദ്ധിച്ചു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഭൂകമ്പത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ മരിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലോകത്ത് ഏറ്റവുമധികം ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ജപ്പാന്‍. വന്‍ ഭൂകമ്പവും തുടര്‍ന്ന് ഉണ്ടാകുന്ന സുനാമിയുടേയും ഫലമായി 298,000 പേര്‍ മരിക്കുകയും രണ്ട് ട്രില്യണ്‍ ഡോളര്‍ വരെ നാശനഷ്ടങ്ങള്‍ക്കും കാരണമാകുമെന്നാണ് സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. 2014 ല്‍ ജപ്പാന്റെ കേന്ദ്ര ദുരന്ത നിവാരണ കൗണ്‍സില്‍ മരണനിരക്ക് 80 ശതമാനം കുറയ്ക്കുന്നതിനായി ഒരു പ്രത്യേക പദ്ധതി ശുപാര്‍ശ ചെയ്തിരുന്നു.      

എന്നാല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ മരണസംഖ്യ 20 ശതമാനം മാത്രമേ കുറയ്ക്കൂ എന്ന് വ്യക്തമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുതിയ തയ്യാറെടുപ്പ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആളുകളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍ മുതല്‍ മോക്ക് ഡ്രില്ലുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിനെ കൂടാതെ മുനിസിപ്പാലിറ്റികള്‍, കമ്പനികള്‍, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവരെല്ല്ാം ഒത്തുചേര്‍ന്ന് പരമാവധി ജീവന്‍ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 1,400 വര്‍ഷത്തിനിടയില്‍, നങ്കായ് ട്രൗവില്‍ വന്‍ഭൂകമ്പങ്ങള്‍ ഓരോ 100 മുതല്‍ 200 വര്‍ഷങ്ങള്‍ കൂടുമ്പോഴും ഉണ്ടായിട്ടുണ്ട്. ഇവയില്‍ അവസാനത്തേത് 1946 ലായിരുന്നു സംഭവിച്ചത്. വന്‍ ഭൂകമ്പം വരാന്‍ പോകുന്നു എന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജപ്പാനിലേക്കുള്ള പല വിനോദ സഞ്ചാരികളുടേയും യാത്രകള്‍ റദ്ദാക്കിയിരുന്നു. ഈ മാസം അഞ്ചാം തീയതി വന്‍ ദുരന്തം ഉണ്ടാകാന്‍ പോകുന്നു എന്ന പ്രവചനവും ഇതിന് ആക്കം കൂട്ടിയിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത് ഹോങ്കോംഗ് ആസ്ഥാനമായുള്ള ഗ്രേറ്റര്‍ ബേ എയര്‍ലൈന്‍സ് ജപ്പാനിലേക്കുള്ള വിമാന സര്‍വീസുകള്‍ കുറച്ചതായി ടൂറിസം ഉദ്യോഗസ്ഥര്‍ എ.എഫ.്പിയോട് വെളിപ്പെടുത്തിയിരുന്നു. ഹോങ്കോങ്ങില്‍ നിന്ന് ജപ്പാനിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ മെയ് മാസത്തില്‍ വലിയ കുറവാണ് ഉണ്ടായത്. 2011ല്‍ ജപ്പാനില്‍ വലിയ തോതിലുള്ള ഒരു ഭൂചലനം അനുഭവപ്പെട്ടിരുന്നു.    

അന്ന് പതിനയ്യായിരത്തിലധികം പേരാണ് മരിച്ചത്. കൂടാതെ, വെള്ളപ്പൊക്കത്തില്‍ ഫുകുഷിമ പവര്‍ പ്ലാന്റിലെ മൂന്ന് ആണവ റിയാക്ടറുകളില്‍ ചോര്‍ച്ചയും ഉണ്ടായി. എന്നാല്‍ നങ്കായ് ട്രെഞ്ചിലെ വരാനിരിക്കുന്ന ഭൂകമ്പം ഇതിനേക്കാള്‍ വിനാശകരമായിരിക്കും എ്ന്നാണ് കരുതപ്പെടുന്നത്.

ജപ്പാനിലെ ദ്വീപില്‍ രണ്ടാഴ്ചയ്ക്കിടെയുണ്ടായത് 900-ലധികം ഭൂകമ്പങ്ങള്‍. രാജ്യത്തെ ദക്ഷിണ ഭാഗത്തുള്ള ഈ ദ്വീപില്‍ ജനവാസം കുറവാണ്. എന്നാല്‍ അവിടെ താമസിക്കുന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ബുധനാഴ്ച 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ജൂണ്‍ 21 മുതലാണ് ഭൂകമ്പ പരമ്പര ആരംഭിച്ചത്. ടോക്കര ദ്വീപിലാണ് ഭൂകമ്പം.

ദ്വീപിന് ചുറ്റുമുള്ള സമുദ്രത്തില്‍ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണെന്ന് അധികൃതര്‍ പറഞ്ഞു. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല, പക്ഷേ, ആവശ്യമെങ്കില്‍ ഒഴിയുന്നതിന് തയ്യാറാകാന്‍ അധികൃതര്‍ താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കി.


ഉറങ്ങാന്‍ പോലും ഭയമാണെന്നും എപ്പോഴും കുലുങ്ങുന്നത് പോലെ തോന്നുന്നുവെന്നും പ്രദേശവാസി പറഞ്ഞു. ടോക്കര പ്രദേശത്ത് മുന്‍കാലങ്ങളിലും ഭൂകമ്പ പരമ്പര അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യത്തെ ഭൂകമ്പങ്ങളുടെ ആവൃത്തി അസാധാരണമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍, ഭൂമിയിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഓരോ വര്‍ഷവും 1,500 ഭൂകമ്പങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നുണ്ട്.  

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (5 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (5 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (5 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (5 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (6 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (7 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (7 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (8 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (9 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (9 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (9 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (10 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (10 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (10 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (11 hours ago)

Malayali Vartha Recommends