ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സമീപനാളുകളിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഇറാനിലേക്ക് അത്യാവശ്യ യാത്രകൾ നടത്തുന്നതിന് മുമ്പ് സ്ഥിതിഗതികൾ വിലയിരുത്തണം. എംബസി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എക്സിൽ കുറിച്ചു.
ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്..ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങൾ നിരീക്ഷിക്കണം. ഇന്ത്യൻ അധികൃതർ അപ്പപ്പോൾ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും വേണം. ഇതിനകം ഇറാനിലുള്ളതും രാജ്യം വിടാൻ താൽപ്പര്യമുള്ളതുമായ ഇന്ത്യൻ പൗരന്മാർ വിമാന, കപ്പൽ മാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ, ഇറാൻ, യുഎസ് രാജ്യങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പും.കഴിഞ്ഞ മാസം 13-നാണ് ഇസ്രായേൽ ഇറാനിലെ വിവിധ ആണവ കേന്ദ്രങ്ങളിൽ
'ഓപ്പറേഷൻ റൈസിങ് ലയൺ' എന്ന പേരിൽ ആക്രമണം നടത്തി. അതിനു ശേഷം യുഎസ് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' എന്ന പേരിൽ ജൂൺ 22 ന് അക്രമം നടത്തി. ഇതിന് മറുപടിയായി ഇസ്രായേലിന് നേരെയുംഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിനു നേരെയും മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന് പിന്തുണച്ച് യുഎസ് എത്തിയതോടെ സ്ഥിതിഗതികൾ അടപടലം മാറിമറിഞ്ഞു. ഇറാന്റെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ പ്രധാന ആണവകേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തി.തുടർന്ന് ഇസ്രയേലിലെ
വിവിധ മേഖലകളു ഇറാൻ ആക്രമിച്ചു. കൂടാതെ ഖത്തറിലുള്ള യുഎസ് സൈനിക വ്യോമതാവളവും ഇറാൻസേന തകർത്തെറിഞ്ഞു. ജൂൺ 24-ന് ഇസ്രായേൽ ഏകപക്ഷീയമായി ആക്രമണം നിർത്തുന്നതായി പ്രഖ്യാപിച്ചതോടെ 12 ദിവസത്തെ യുദ്ധം അവസാനിക്കുകയായിരുന്നു. പിന്നീട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അങ്ങനെ 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിന് അവസാനമായെങ്കിലും ആശങ്കർ അവസാനിച്ചിട്ടില്ല.കഴിഞ്ഞയാഴ്ച ഇറാൻ സന്ദർശിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റും മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha