വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

വിവിധ വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ (Fugitives) അടുത്തിടെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള കുറ്റവാളി കൈമാറ്റ കരാറുകൾ (Extradition Treaties), സിബിഐ (CBI), ഇന്റർപോൾ (Interpol) എന്നിവയുടെ ശക്തമായ ഇടപെടലുകളാണ് ഇതിന് വഴിയൊരുക്കിയത്.ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പിടികിട്ടാപ്പുള്ളികളെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ.
കഴിഞ്ഞ എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെയാണ് വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിച്ചത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2026 ജനുവരി മുതൽ ജൂലൈ വരെ 45 പേരെയും ഓഗസ്റ്റ് ഒന്ന് മുതൽ 18 വരെ ആറ് പേരെയുമാണ് ഇന്ത്യയിലെത്തിച്ചത്.36 രാജ്യങ്ങളിൽനിന്ന് 274 പേർ..2019 മുതൽ 2026 ജൂലൈ വരെ 36 രാജ്യങ്ങളിൽനിന്നായി 274 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾ, ലഹരിക്കടത്ത്, സാമ്പത്തിക തട്ടിപ്പ്, കൊലപാതകം, ബലാത്സംഗം,
പോക്സോ തുടങ്ങിയ കേസുകളിൽ പ്രതികളായവരാണ് ഇതിൽ ഉൾപ്പെടുന്നത്.2025ലാണ് ഏറ്റവും കൂടുതൽ പേരെ തിരിച്ചെത്തിച്ചത്. 70 പിടികിട്ടാപ്പുള്ളികളെയാണ് കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിച്ചത്. 2024ൽ 43 പേരെയും 2023ൽ 37 പേരെയും 2022ൽ 40 പേരെയും 2021ൽ 23 പേരെയും 2020ൽ ഏഴ് പേരെയും 2019ൽ ഒമ്പത് പേരെയും തിരിച്ചെത്തിച്ചു.ബംബിഹ ഗ്യാങ്ങുമായി ബന്ധമുള്ള മൂന്ന് പേർ പിടിയിൽ..ഓഗസ്റ്റ് 18ന് മലേഷ്യയിൽനിന്ന് മൂന്ന് കൊടുംകുറ്റവാളികളെയാണ് ഇന്ത്യയിൽ കൊണ്ടുവന്നത്. ബംബിഹ ഗ്യാങ്ങിഷപ്പെട്ട ജസ്പ്രീത് സിങ് എന്ന ജസ് ബെഹ്ബൽ എന്ന ഗോറ,
അജയ് സിങ് എന്ന അജയ് മലേഷ്യ, പവൻദീപ് സിങ് എന്നിവരാണത്.പഞ്ചാബിലും രാജസ്ഥാനിലുമായി യുഎപിഎ, ഇന്ത്യൻ ശിക്ഷാനിയമം, ഭാരതീയ ന്യായ സംഹിത, എൻഡിപിഎസ് നിയമം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസുകളുണ്ട്.ദുബായ് (UAE): സാമ്പത്തിക തട്ടിപ്പ്, കൊലപാതകം, തീവ്രവാദക്കേസ് പ്രതികളെ ഏറ്റവും കൂടുതൽ ഇന്ത്യയിലെത്തിച്ചത് ഇവിടെനിന്നാണ്.യുകെ (UK): വൻകിട ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരെ വിട്ടുകിട്ടാനുള്ള നിയമനടപടികൾ അവസാന ഘട്ടത്തിലാണ്.സൗദി അറേബ്യ:
ഭീകരവാദ പ്രവർത്തനങ്ങൾക്കും സ്വർണ്ണക്കടത്തിനും സഹായം നൽകിയ മലയാളി പ്രതികളെയടക്കം ഇവിടെനിന്ന് നാട്ടിലെത്തിച്ചു.പിടികൂടാൻ സഹായിച്ച പ്രധാന സംവിധാനങ്ങൾ..റെഡ് കോർണർ നോട്ടീസ്: ഇന്റർപോൾ വഴി പ്രതികൾക്കെതിരെ അന്താരാഷ്ട്ര ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു.ഓപ്പറേഷൻ ത്രിശൂൽ: സിബിഐ ഒളിവിലുള്ള കുറ്റവാളികളെ കണ്ടെത്താൻ നടത്തുന്ന പ്രത്യേക ദൗത്യം.യൂണിയൻ ഹോം മിനിസ്ട്രി: വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തുന്നു.വിദേശത്തേക്ക് കടന്ന കൊലക്കേസ് പ്രതികളെയും വൻകിട സാമ്പത്തിക തട്ടിപ്പുകാരെയും കേരള പൊലീസിന്റെ ആവശ്യപ്രകാരം യുഎഇയിൽ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തുമെത്തിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























