ഗുർമീതിന്റെ ശിക്ഷക്ക് പുറകെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുടംബം
സിര്‍സയിലെ ദേര സച്ച സൗധ ആസ്ഥാനത്ത് കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുടംബം. ബലാത്സംഗക്കേസില്‍ ദേര നേതാവ് ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന വിധി വന്നതോടെയാണ് കുട്ടിയെ കാണാതായിരിക്കുന്നത്.
ഹരിയാനയിലെ തിവാല സ്വദേശിയായ ശ്രദ്ധയെന്ന പെൺകുട്ടിയെയാണ് കാണാതായിരിക്കുന്നത്. ദേരയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലായ സഹെ ബൈതിയാന്‍ ബസീരയിലായിരുന്നു ശ്രദ്ധ താമസിച്ചിരുന്നത്. എന്നാല്‍ 2008 മുതല്‍ പെണ്‍കുട്ടി കുടംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ദേര നടത്തുന്ന മാസികയില്‍ പെൺകുട്ടി യോഗ പരിശീലകയാണെനന്നായിരുന്നു അവസാനമായി ബന്ധുക്കൾക്ക് ലഭിച്ചിരുന്ന വിവരം.
ഗുര്‍മീതിന്റെ ശിക്ഷിച്ച വിവരമറിഞ്ഞ് ശ്രദ്ധയുടെ കുടുംബം സിര്‍സയിലെത്തി അവളെ കാണണനമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റാം റഹീമിനെ ശിക്ഷിച്ചതറിഞ്ഞ് അവള്‍ നാടുവിട്ടു പോയെന്നാണ് ഹോസ്റ്റളിൽ നിന്ന് ലഭിച്ച വിവരം. 2008ല്‍ തന്നെ തങ്ങള്‍ അവളുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ദേര അധികൃതരെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിഷ്ഫലമായെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ദേര െകട്ടിടത്തില്‍ പ്രവേശിക്കാൻ ബന്ധുക്കൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
ദേരയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത 29 പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം. ഇവരില്‍ എട്ടു പേര്‍ തങ്ങള്‍ ഇവിടെ സന്തുഷ്ടരാണെന്നും പുറത്തുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ ദേര മാനേജ്മെന്റിന്റെ സഹായത്തോടെ പൊലീസ് അവരെ പുറത്തെത്തിച്ച് വിവിധ ജുവനൈല്‍ ഹോമുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha