സാധാരണക്കാരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തി അൽഫോൻസ് കണ്ണന്താനം
കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ അൽഫോൻസ് കണ്ണന്താനത്തിന്റെ ജീവിതം സാധാരണക്കാരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതാണ്.കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ലാണ് അൽഫോൻസ് കണ്ണന്താനം ജനിച്ചത് .മലയാളം മീഡിയത്തിൽ പഠിച്ച അൽഫോൺസ് വെറും 42% മാർക്കോടു കൂടിയാണ് പത്താം തരത്തിൽ ജയിച്ചത് .തുടർന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുധാനാന്തര ബിരുദം നേടിയ അൽഫോൺസിന്റെ ജീവിതത്തിലെ അത്ഭുത വഴിത്തിരിവായിരുന്നു 1979-ലെ ഐ.എ.എസ് പദവി .
എട്ടാം റാങ്കോടു കൂടിയാണ് അദ്ദേഹം ഐ.എ.എസ് റാങ്ക് കരസ്ഥമാക്കിയത് . വൈവിധ്യങ്ങൾ നിറഞ്ഞതായിരുന്നുഅദ്ദേഹത്തിന്റെയ് ജീവിതം.1981ൽ ദേവികുളം സബ്കളക്ടർ ആയിരിക്കുമ്പോഴായിരുന്നു അൽഫോണ്സിൻറെ വിവാഹം.1983ൽ വിദ്യാഭ്യാസ സെക്രട്ടറിയും 1985 ൽ കേരളാ മിൽക്ക് ഫെഡറേഷൻറെ മാനേജിങ്ങ് ഡയറക്ടറും ആയിരുന്ന അദ്ദേഹം 1988ൽ കോട്ടയം ജില്ലാ കളക്ടർ ആയി സ്ഥാനമേറ്റു .അഹ് സമയത്താണ് കോട്ടയം ഇന്ത്യയൊട്ടാകെ അറിയപ്പെട്ട ആദ്യ സമ്പൂർണ സാക്ഷരതാ നേടിയ ജില്ലയായി മാറിയത് . 1994-ൽഅദ്ദേഹം ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. 1992 ൽ ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി ചെയർമാൻ,2001ൽ ഗതാഗതം,2001-ൽ എൻട്രന്സ് എക്സാം ചെയർമാൻ.2001-2005- ലാന്ഡ് യൂസ് കമ്മീഷണർ,2005-ൽ ലാന്ഡ് റവന്യൂ കമ്മീഷണർ തുടങ്ങി അദ്ദേഹം അലങ്കരിക്കാത്ത പദവികൾ ചുരുക്കം.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുകയുണ്ടായി. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോട് കൂടിയാണ് അദ്ദേഹത്തിന്റെയ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് .2011 മാർച്ച് - ബി.ജെ.പി.യിൽ ചേർന്നു. 1995-ൽ ഈ പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. ബാബരി മസ്ജിദ് പൊളിച്ചതിന് കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന് സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 2006-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തിൽ കയറി മുപ്പത്തിരണ്ടാം ദിവസം വൻഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി എം.എൽ.എ ആയി.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണു നരേന്ദ്ര മോഡി സര്‍ക്കാര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആദ്യപദവി വാഗ്ദാനം ലഭിച്ചത്. ചണ്ഡിഗഡിന്റെ അഡ്മിസ്‌ട്രേറ്റര്‍ സ്ഥാനമാണ് അദ്ദേഹത്തിനായി കണ്ടുവച്ചത്. എന്നാല്‍, പിന്നീട് ആ നിയമനം യാഥാര്‍ഥ്യമായില്ല. രണ്ടാമത്തെ നിയോഗം കേന്ദ്രമന്ത്രിയെന്ന നിലയിലാണ്. അഴിമതിക്കെതിരായ സമരങ്ങളുടെ പേരില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന കാലത്തുതന്നെ ഇടത്തരക്കാരുടെ ആരാധനാപാത്രമായ വ്യക്തിയാണു കാഞ്ഞിരപ്പള്ളി മണിമല സ്വദേശിയായ അല്‍ഫോന്‍സ് കണ്ണന്താനം. .ഭരണനടപടികളുടെ പേരില്‍ കണ്ണന്താനം ഡല്‍ഹിയിലും കേരളത്തിലും വിവാദ നായകനായിട്ടുണ്ട്. ഡല്‍ഹിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി ശ്രദ്ധനേടി.....
https://www.facebook.com/Malayalivartha