രാജകീയ ജീവിതത്തിനുശേഷം ജയിലിലെ പൂന്തോട്ട സൂക്ഷിപ്പുക്കാരനായി ഗുർമീത്
വ്യാപിച്ചു കിടക്കുന്ന 700 ഏക്കറില്‍ ഒരു പുല്‍ക്കൊടി പോലും ഇതുവരെ പിഴുതു മാറ്റേണ്ടി വന്നിട്ടില്ല. അകമ്പടിക്കാരായി കുതിരപ്പടയാളികളും 170 വാഹനങ്ങളും ഉള്ളപ്പോള്‍ ചപ്പുപോലും പെറുക്കേണ്ടിയും വന്നിട്ടില്ല. എന്നാല്‍ ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് അകത്തായതോടെ ദൈവം ഇപ്പോള്‍ ജയില്‍ വളപ്പിനുള്ളിലെ പൂന്തോട്ടത്തില്‍ പുല്ലുംകളയും പറിക്കുകയാണ്. അതും ദിവസേനെ 40 രൂപ കൂലിക്ക്. പറഞ്ഞുവരുന്നത് ഗുര്‍മീത് രാം റഹീമിന്റെ കാര്യമാണ്. ജയിലില്‍ ദേരാ സച്ചാ സൗദാ തലവന്റെ ജോലി പൂന്തോട്ടം സൂക്ഷിപ്പാണ്.
സ്വര്‍ഗ്ഗീയ സുഖത്തില്‍ നിന്നും റോഹ്ത്തക്കിലെ സുനാരിയ ജയിലിന്റെ കാഠിന്യവുമായി പൊരുത്തപ്പെട്ടു തുടങ്ങിയെങ്കിലും ജയില്‍ കാന്റീനില്‍ നിന്നും കൊണ്ടുവന്ന മിനറല്‍ വാട്ടറാണ് ഗൂര്‍മീത് ഇപ്പോഴും കുടിക്കുന്നത്. സിര്‍സാദേരയിലെ ഭൂമിക്കടിയിലെ ഗുഫയിലെ പതുപതുത്ത മെത്തയില്‍ കിടന്നിരുന്ന മനുഷ്യദൈവം 64 ചതുരശ്ര അടി വിസ്തീര്‍ണ്ണം മാത്രമുള്ള ജയിലറയില്‍ ചുവരുകളോട് കഥ പറഞ്ഞാണ് സമയം തള്ളുന്നത്.
ബലാത്സംഗ കുറ്റത്തിന് തന്നെ ദീര്‍ഘകാല തടവ് നേരിടേണ്ടി വന്ന ഗുര്‍മീതിനെതിരേ കൊലപാതകം അടക്കം രണ്ടു കേസുകള്‍ വിചാരണയുടെ അവസാന ഘട്ടത്തിലാണ്. ശനിയാഴ്ച എത്തിയപ്പോഴേയ്ക്ക് ഗുര്‍മീത് ജയിലില്‍ ഏഴു ദിവസംപുര്‍ത്തിയാക്കി.
ആഗസ്റ്റ് 25 നായിരുന്നു സിബിഐ കോടതി കുറ്റക്കാരനാണെന്ന കണ്ടെത്തിയത്. 28 ന് 20 ദിവസം തടവിന് ശിക്ഷിച്ചു. തന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനെ ജയിലിനുള്ളില്‍ പാര്‍പ്പിക്കണമെന്ന അപേക്ഷയ്ക്ക് പിന്നാലെ ദേരാ തലവന് സഹായികളായി രണ്ടു സഹായികളെ അനുവദിച്ചിട്ടുണ്ട്. രണ്ടു പുതപ്പുകള്‍, ഒരു പരുത്തി കിടക്ക എന്നിവയാണ് ജയില്‍ നല്‍കിയിട്ടുള്ളത്.
ജയിലില്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് ദേരാ തലവന്‍ പരാതിപ്പെട്ടു. ദേരാ തലവന് ഭക്ഷണം കുറച്ചു മതിയെന്നാണ് ജയില്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ നെഞ്ചു വേദന, രക്തസമ്മര്‍ദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞതോടെ ജയില്‍ ഭക്ഷണത്തോടൊപ്പം പഴങ്ങളും നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം മിനറല്‍ വാട്ടറും നല്‍കുന്നുണ്ട്.
ഗുര്‍മീത് ജയിലില്‍ മറ്റു തടവുകാര്‍ക്ക് കൗതുകമാണെന്നാണ് സുനാരിയ ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച ജയില്‍ നടപടികളില്‍ പെട്ട് പുറത്ത് പോകുകയും ചെയ്യുകയും വന്നിരുന്ന തടവുകാര്‍ക്ക് വലിയ ദുരിതമായിരുന്നു. പുറത്തേക്ക് പോകുന്നവരെയും വരുന്നവരെയും കര്‍ശനമായി നിരീക്ഷിച്ചിരുന്നു. സുരക്ഷാഭീതി കൊണ്ട് എല്ലാ തടവുകാരെയും സെല്ലിനുള്ളിലാക്കിയ ശേഷമാണ് ഗുര്‍മീതിനെ പുറത്തേക്ക് കൊണ്ടുവന്നിരുന്നത്.
എല്ലാദിവസവും താമസിച്ചു കിടക്കുകയും രാവിലെ എഴുന്നേറ്റ് ധ്യാനവും മറ്റും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയിലിലെ കാലാവസ്ഥയുമായി പതിയെ പൊരുത്തപ്പെട്ടു വരികയാണ്. പതിവായി കാണാന്‍ വരുന്ന സന്ദര്‍ശകരുടെ അധികൃതര്‍ തയ്യാറാക്കിയിരിക്കുന്ന പട്ടികയില്‍ ദത്തുപുത്രി ഹണിപ്രീത് സിംഗിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റൊരാള്‍ മാതാവ് നസീബ് കൗര്‍, പെണ്‍മക്കള്‍ ചരണ്‍പ്രീത്, അമന്‍പ്രീത് മകന്‍ ജസ്മീത്, മരുമകള്‍ ഹസന്‍പ്രീത് മരുമക്കള്‍ ഷാനിമീത് ദേരാ സച്ചാ സൗദ ട്രസ്റ്റ് വിപാസന ചെയര്‍പേഴ്‌സണ്‍ റുഹീമീത് എന്നിവരാണ്.
https://www.facebook.com/Malayalivartha