വനിത സംവരണബിൽ പാസാക്കാൻ മോദിക്ക് സോണിയയുടെ കത്ത്

പാർലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാനുള്ള ബില്‍ എത്രയുംവേഗം പാസാകാണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ബിൽ ലോക്സഭയിൽ എത്രയും വേഗം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവർ കത്തയക്കുകയും കോൺഗ്രസിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
വനിതാസംഭരണബിൽ ഉ.പി.എ ഭരണക്കാലത്ത് 2010ൽ രാജ്യസഭ പാസാക്കിയതാണ്.എന്നാൽ ലോക്സഭയിൽ പാസാക്കാൻ കഴിഞ്ഞില്ല.ഇപ്പോൾ ബി.ജെ.പിക്ക് ലോക്സഭയിൽ കേവല ഭൂരിപക്ഷമുണ്ട്. ഈ അനുകൂല സാഹചര്യം മുൻനിർത്തി 21 വർഷം പഴക്കമുള്ള നിയമനിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണമെന്നാണ് സോണിയ കത്തിൽ ആവശ്യപ്പെട്ടത്. രാജ്യത്ത് സ്ത്രീശാക്തീകരണത്തിനുവേണ്ടി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നതായി സോണിയ പറഞ്ഞു.
പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് ആവശ്യത്തിന് പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ചിലര്‍ക്ക് വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് കോണ്‍ഗ്രസ്സിന് പൊതുതിരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ സ്‌കൂളുകളിലും ശൗചാലയം നിര്‍മിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ മുന്‍ യു.പി.എ. സര്‍ക്കാറിന്റെ പദ്ധതികളുടെ തുടര്‍ച്ച മാത്രമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം ശൗചാലയ നിര്‍മാണം അടക്കമുള്ള പദ്ധതികള്‍ തുടങ്ങിയിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























