മകളെയും വീട്ടുവേലക്കാരനെയും കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തൽവാറും ഭാര്യയും ഇനി മുതൽ ജയലിലെ ദന്തഡോക്ടർമാർ

പതിന്നാലുകാരി ആരുഷി തൽവാറിനെയും വീട്ടുവേലക്കാരൻ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസിൽ അലഹബാദ് കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തൽവാറും ഭാര്യ നൂപുർ തൽവാറും ഇനി മുതൽ ജയലിലെ ദന്തഡോക്ടർമാർ. ഓരോ 15 ദിവസം കൂടുമ്പോഴും ഇരുവരും ജയിലിലെത്തി തടവുകാരുടെ ദന്തപരിശോധന നടത്തും.
കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഇരുവരും 2013 മുതൽ ഗാസിയാബാദിലെ ദസ്ന ജയിലിൽ കഴിഞ്ഞിരുന്നു. സി.ബി.ഐ കോടതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് തൽവാർ ദമ്പതിമാർ നാളെ ജയിൽ മോചിതാരാവും.
ജയിലിൽ ആയിരുന്നപ്പോൾ തൽവാർ ദമ്പതിമാരായിരുന്നു തടവുകാരുടെ ദന്തപരിശോധന നടത്തിയിരുന്നത്. ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയതോടെ തടവുകാരുടെ ദന്തസംരക്ഷണ വകുപ്പ് സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു.
എന്നാൽ, തങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കൽ വന്ന് തടവുകാരുടെ ദന്തപരിശോധന നടത്താമെന്ന് ദമ്പതിമാർ ജയലിൽ അധികൃതർക്ക് ഉറപ്പ് നൽകുകയായിരുന്നു. തടവുകാരെ കൂടാതെ ജയിൽഉദ്യോഗസ്ഥരുടെ ദന്തസംരക്ഷണവും ഇവർ തന്നെയാണ് നോക്കിയിരുന്നത്. തടവുകാരെല്ലാവരും തൽവാർ ദമ്പതിമാരുടെ പരിചരണത്തിൽ സന്തോഷവാന്മാരായിരുന്നെന്നും അധികൃതർ പറഞ്ഞു.

ജയിലിലെ ആശുപത്രിയിലെ തിരക്ക് കുറക്കുന്നതിനായി ഗാസിയാബാദിലെ ഒരു ദന്താശുപത്രിയുമായി ജയിൽ അധികൃതർ ധാരണയിലെത്തിയിരുന്നു. അവിടെയുള്ള ഡോക്ടർമാരും രണ്ടാഴ്ചയിലൊരിക്കൽ ദസ്ന ജയിലിൽ തടവുകാരെ പരിശോധിക്കുന്നുണ്ട്.

കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെ തൽവാർ ദമ്പതിമാരുടെ അടുത്ത് ചികിത്സ തേടിയെത്തുന്ന തടവുകാരുടെ എണ്ണം കൂടിയിരുന്നു. രാജേഷ് തൽവാറിന്റെ സഹോദരനും നേത്രരോഗ വിദഗ്ദ്ധനുമായ ദിനേഷ് തൽവാറും സംഘവും 15 ദിവസത്തിലൊരിക്കൽ ആശുപത്രിയിലെത്തി തടവുകാരെ പരിശോധിക്കുന്നുണ്ട്..
https://www.facebook.com/Malayalivartha


























