ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി.
വിവിധ പദ്ധതികൾക്കായി പ്രധാനമന്ത്രിയോട് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മേക്കേദട്ടു പദ്ധതിക്ക് അനുമതി നൽകൽ, കൃഷ്ണ ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കൽ, കലാസ-ബന്ദൂരി നാല വഴിതിരിച്ചുവിടൽ, ശരാവതി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്ക് അനുമതി നൽകൽ, കല്യാണ കർണാടകക്ക് 25,000 കോടി രൂപ ഗ്രാൻറ് അനുവദിക്കൽ എന്നിവയുൾപ്പെടെ നിരവധി ആവശ്യങ്ങളാണ് ഡി.കെ. ശിവകുമാർ ഉന്നയിച്ചത്. ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എൽ.കെ. അതീഖും സന്ദർശനവേളയിൽ മുഖ്യമന്ത്രിയെ അനുഗമിക്കുകയും ചെയ്തു.
മേക്കാദട്ടു പദ്ധതിയുമായി ബന്ധപ്പെട്ട തമിഴ്നാട് സമർപ്പിച്ച ഹർജി കോടതി നേരത്തേ തള്ളിയിരുന്നു. കാവേരി ജല മാനേജ്‌മെൻറ് അതോറിറ്റിയും (സി.ഡബ്ല്യു.എം.എ) കേന്ദ്ര ജല കമീഷനും (സി.ഡബ്ല്യു.സി) ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കി. പദ്ധതി വിലയിരുത്താൻ സി.ഡബ്ല്യു.എം.എ ഇതിനകം സി.ഡബ്ല്യു.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ കേന്ദ്ര സർക്കാർ പദ്ധതിക്ക് ഉടൻ അംഗീകാരം നൽകണമെന്ന് ഡി.കെ ആവശ്യപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























