സഹോദരിയുമായുള്ള അതിരുവിട്ട പ്രണയം തടയാൻ യുവാവിനെ പച്ചയ്ക്ക് ചുട്ടെരിച്ച് സഹോദരൻ; രാജ്യം വിറങ്ങലിച്ച ദൃശ്യം പകർത്തിയത് 14കാരൻ

മുസ്ലിം തൊഴിലാളിയെ ലൗജിഹാദിന്റെ പേരില്‍ ജീവനോടെ ചുട്ടെരിക്കുന്ന രംഗങ്ങള്‍ ലോകം ഞെട്ടലോടെയാണ് കണ്ടത്. ജീവനുവേണ്ടി പിടയുമ്പോഴുള്ള നിലവിളി കേട്ട് മുഖം തിരിച്ചവരും ചെവി പൊത്തിയവരും നിരവധിയാണ്. സമാനതകളില്ലാത്ത ഈ ക്രൂരത പകർത്തിയതാകട്ടെ 14കാരനും. ഇത്ര കൊച്ചു കുട്ടിയായിട്ടും ഒന്നുറക്കെ നിലവിളിക്കുക പോലും ചെയ്യാതെ ഇതെല്ലാം മൊബൈലില്‍ പകര്‍ത്താന്‍ കുട്ടി കാണിച്ച വ്യഗ്രത അക്ഷരാർത്ഥത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ലൗജിഹാദിന്റെ പേരില്‍ മുസ്ലീം യുവാവായ മുഹമ്മദ് അഫ്രസൂളിനെ വെട്ടി വീഴ്ത്തി കത്തിച്ചത്. കേസിലെ പ്രധാന പ്രതി ശംഭുലാല്‍ റീഗറിന്റെ അനന്തരവനാണ് ഇതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
പശ്ചിമ ബംഗാളിലെ മാല്‍ദയില്‍ നിന്ന് കുടിയേറിയ തൊഴിലാളിയായ മുഹമ്മദ് അഫ്രസുള്‍ എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ കുടുംബത്തിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മംമ്താ ബാനര്‍ജി മൂന്ന് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തന്റെ പെങ്ങളുമായി പ്രണയത്തിലാണെന്ന് ആരോപിച്ച് അഫ്രസൂലിനെ ജോലി വാഗ്ദാനം ചെയ്താണ് റീഗര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയത്. . ഒപ്പം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തന്റെ അനന്തരവനെയും. ജീവനുവേണ്ടി മുഹമ്മദ് തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്ത്തുമ്പോള്‍ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോവില്‍ കാണാം.
സംഭവത്തില്‍ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കേസിലെ പ്രധാന പ്രതി ശംഭുലാല്‍ റീഗര്‍ അറസ്റ്റിലായെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.
വീഡിയോയില്‍ ഒരു പെണ്‍കുട്ടിയെയും കാണാം. കൊലയാളിയുടെ സഹോദരിയുമായി മുഹമ്മദിനുള്ള അതിരുവിട്ട ബന്ധമാണ് ലൗ ജിഹാദ് ആരോപിച്ച് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്തുനിന്നും പാതി കത്തിയ നിലയില്‍ മൃതദേഹവും കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും ഒരു സ്‌കൂട്ടറും കണ്ടെടുത്തു.
https://www.facebook.com/Malayalivartha


























