രാജ്യത്തെ വിവിധ കോടതികളില്‍ ശിക്ഷ വിധിക്കാതെ കെട്ടികിടക്കുന്ന പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശം

സ്ത്രീകൾക്ക് നേരെ എന്നതുപോലെ തന്നെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങലും വർധിച്ചു വരുന്നു. രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം എട്ടുമാസം പ്രായമായ പെണ്‍കുട്ടി ബന്ധുവിൽ നിന്നും ക്രൂര പീഡനത്തിന് ഇരയായിരുന്നു. ഇതേ തുടർന്ന് രാജ്യത്തെ വിവിധ കോടതികളില്‍ ശിക്ഷ വിധിക്കാതെ കെട്ടികിടിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കി. അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയോടാണ് കെട്ടികിടക്കുന്ന കേസുകളുടെ വിവരം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. എട്ടുമാസം പ്രായമായ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഇദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് എട്ടുമാസം പ്രായമായ കുഞ്ഞിനെ ബന്ധുവായ 28 വയസുകാരന്‍ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തെതുടര്‍ന്ന് കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ വീട്ടില്‍ എത്തിയ യുവാവ് കുഞ്ഞിനെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പത്തുവയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളുടെ വിവരങ്ങളാണ് ആദ്യ ഘട്ടത്തില്‍ കോടതിക്ക് മുന്‍പാകെ ഹാജരാക്കേണ്ടത്. പോസ്കോ നിയമപ്രകാരം പത്തുവയസുവരെ പ്രായമായ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കണം എന്ന് ശ്രീവാസ്തവ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ശിക്ഷ വിധിക്കാതെ കെട്ടികിടിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha
























