വിദ്യാർഥിനികളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി സ്വവർഗാനുരാഗികളെന്ന് എഴുതി വാങ്ങി; സ്കൂളിനെതിരേ ഗുരുതരാരോപണവുമായി മാതാപിതാക്കൾ

വിദ്യാർഥിനികളെ സ്വവർഗാനുരാഗികളെന്ന് എഴുതി വാങ്ങിയതായി മാതാപിതാക്കളുടെ പരാതി. കൊൽക്കത്തയിലെ കമല ഗേള്‍സ് ഹൈസ്കൂളിലാണ് സംഭവം. അവിടെ പഠിക്കുന്ന 10 വിദ്യാര്‍ഥിനികളെക്കൊണ്ട് നിർബന്ധിച്ച് തങ്ങൾ 'സ്വവര്‍ഗാനുരാഗി'കള്‍ എന്ന് അധ്യാപകർ എഴുതി വാങ്ങിയെന്നാണ് പരാതി. എന്നാൽ വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ സ്വവര്‍ഗാനുരാഗികളെന്ന രീതിയില്‍ പെരുമാറിയെന്ന് താത്കാലികച്ചുമതലയുള്ള പ്രഥമാധ്യാപിക ശിഖാ സര്‍ക്കാര്‍ പറഞ്ഞു. അതിനെത്തുടര്‍ന്നാണ് അവരെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി 'സ്വവര്‍ഗാനുരാഗി'കളാണെന്ന് കുറ്റസമ്മതം എഴുതിവാങ്ങിയതെന്നും അവര്‍ അവകാശപ്പെട്ടു.
'കുട്ടികള്‍ അക്കാര്യം സമ്മതിച്ചതാണ്. കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിസ്സാരനടപടിയാണിത്. മാതാപിതാക്കളെ വിളിപ്പിച്ചത് പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ്. എന്നാല്‍, അവര്‍ ദേഷ്യത്തോടെ പെരുമാറി. കുട്ടികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം എഴുതിവാങ്ങിയെന്നാണ് അവര്‍ ആരോപിച്ചത്. വിദ്യാര്‍ഥിനികള്‍ ഒപ്പിട്ട കത്തുകള്‍ മാതാപിതാക്കള്‍ക്കുതന്നെ തിരികെനല്‍കിയിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha

























