നീരവ് മോദിയുടെ വസതിയില്‍ വീണ്ടും റെയ്ഡ് ; 26 കോടി രൂപ മൂല്യമുള്ള ആസ്തി പിടിച്ചെടുത്തു

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭരണ വ്യാപാരി നീരവ് മോഡിയുടെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 26 കോടി രൂപയുടെ മൂല്യമുള്ള ആസ്തി പിടിച്ചെടുത്തു. പിടിച്ചെടുത്തവയിൽ പൗരാണിക ആഭരണങ്ങളും വിലയേറിയ വാച്ചുകളും പ്രശസ്തരുടെ പെയിന്റിംഗുകളും ഉൾപ്പെടുന്നു.
നീരവിന്റെ ഉടമസ്ഥതയില്‍ മുംബൈ വറോലിയിലുള്ള സമുദ്ര മഹല്‍ ആഡംബര ഫ്‌ളാറ്റുകളില്‍ കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയും റെയ്ഡ് ആരംഭിച്ചത്. മൂന്നു ദിവസം തുടര്‍ച്ചയായി നടന്ന റെയ്ഡിലാണ് ആസ്തികള്‍ പിടിച്ചെടുത്തത്. 15 കോടിയുടെ ആഭരണങ്ങളും 1.4 കോടി രൂപയുടെ വാച്ചുകളും അമൃത് ഷെര്‍ ഗലി, എം.എഫ് ഹൂസൈന്‍, കെ.കെ ഹെബ്ബാര്‍ തുടങ്ങിയവരുടെ 10 കോടി രൂപയോളം വിലമതിക്കുന്ന അപൂര്‍വ്വ ചിത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്തവയില്‍ ഒരു വജ്രാഭരണത്തിനു മാത്രം 10 കോടി രുപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുള്ള 12,400 കോടി രൂപയുടെ വായ്പ തട്ടിയെടുത്ത ശേഷമാണ് നീരവ് മോഡിയും ബന്ധുവും ഗീതാഞ്ജലി പ്രൊമോട്ടേഴ്‌സ് ഉടമ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്. ഇരുവര്‍ക്കുമെതിരെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























