കത്വ വിഷയവുമായി ബന്ധപെട്ട് വിഷു ദിനത്തിൽ കോഴിക്കോട്ട് നടന്ന പ്രതിഷേധ പരിപാടിയിലെ മാവോയിസ്റ്റ് - മതതീവ്രവാദികളുടെ സാന്നിധ്യം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നു; വിഷുവിന്റെ പിറ്റേ ദിവസത്തെ വാട്സാപ്പ് ഹർത്താലിലെ ഇവരുടെ പങ്കും അന്വേഷിക്കും

കത്വ വിഷയവുമായി ബന്ധപെട്ട് വിഷു ദിനത്തിൽ കോഴിക്കോട്ട് നടന്ന പ്രതിഷേധ പരിപാടിയിലെ മാവോയിസ്റ്റ്- മതതീവ്രവാദികളുടെ സാന്നിധ്യം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നു എന്ന് റിപ്പോർട്ട്.
വിഷുവിന്റെ പിറ്റേ ദിവസത്തെ വാട്ട്സ്ആപ്പ് ഹർത്താലിലെ ഇവരുടെ പങ്കും അന്വേഷിക്കും. കഠ്വാ വിഷയത്തിൽ കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയിലും വിഷുവിന് പിറ്റേന്ന് നടത്തിയ വാട്സാപ്പ് ഹർത്താലിലും മാവോയ്സ്റ്റ്കളുടെയും മതതീവ്രവാദികളുടെയും പങ്ക് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കും.
വിഷു ദിനത്തിൽ ചില മത വിശ്വാസബിംബങ്ങളെ അശ്ലീല ഭാഷയിൽ അപമാനിക്കുന്ന തരത്തിലുള്ള ബാനറുകളും മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങളും നടത്തി കലാപം സൃഷ്ടിക്കാനുള്ള കരുതി കൂട്ടിയുള്ള ശ്രമമാണ് നടന്നെതെന്നാണ് ഇന്റലിജിൻസ് ബ്യുറോ യുടെ വിലയിരുത്തൽ ഈ പരിപാടിയുടെ സംഘാടകരെ ഐ ബി നിരീക്ഷിച്ച് വരികയാണ്.
മാവോയ്സ്റ്റ് ബന്ധത്തിന്റെ പേരിൽ പോലീസ് കേസെടുത്ത ചിലരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് പരിപാടിയുടെ സംഘാടകരെന്നാണ് വിവരം. പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം.
മലബാറിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധ പരിപടികളിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതിലും മതതീവ്രവാദികൾക്ക് പങ്കുണ്ടന്ന് തന്നെയാണ് ഐ ബി യുടെ കണ്ടത്തൽ സ്റ്റേ അറ്റ് ഹോം തിയറി യിലൂടെ വീട്ടിലിരുന്ന് കാര്യങ്ങൾ പ്ലാൻ ചെയ്ത് ഒരു കൂട്ടം ആളുകളെ കൊണ്ടും ഒറ്റക്കും പദ്ധതി നടപ്പിലാക്കുക എന്നതാണ് ഇവരുടെ പ്രവർത്തന രീതി.
സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയാണ് ഇവരുടെ പ്രവർത്തനം നാഥനില്ലാ ഹർത്താൽ ആഹ്വാനം ചെയ്ത് കേരളാ പോലീസിനെയും സംസ്ഥാന ഇന്റലിജൻസിന്നെയും സമർത്ഥമായി കബളിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞതായും കേന്ദ്ര ഇന്റലിജൻസ് കരുതുന്നു.
https://www.facebook.com/Malayalivartha

























