സ്കാനിങ് റിപ്പോർട്ടിൽ പറ്റിയ പിഴവു മറയ്ക്കാന്‍ ഡോക്ടര്‍മാര്‍ നവജാത ശിശുവിന്റെ ലിംഗം മുറിച്ചു; ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനു ദാരുണാന്ത്യം
ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാൻ ഡോക്ടർമാർ നവജാത ശിശുവിന്റെ ലിംഗം മുറിച്ചു മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനു ദാരുണാന്ത്യം. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഡോക്ടർമാർക്ക് നേരെ പോലീസ് കേസ് എടുത്തു അന്വേഷണമാരംഭിച്ചു.
ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയിലെ ബാലി ഗ്രാമത്തില്‍ താമസിക്കുന്ന അനില്‍ പാണ്ഡെയുടെ ഭാര്യ ഗുഡിയ ദേവിയെ പ്രസവത്തിനായി കഴിഞ്ഞ ചൊവ്വാഴ്ച്ച നഴ്സിംഗ് ഹോമിൽ അഡ്മിറ്റ് ചെയ്തിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഗുഡിയയെ നഴ്സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന് വിധേയമാക്കി. സ്കാനിങ്ങിൽ പെണ്‍കുട്ടി ആണെന്ന റിപ്പോര്‍ട്ട് ആദ്യം കൊടുക്കുകയായിരുന്നു. എന്നാല്‍ പ്രസവത്തിനു ശേഷം കുഞ്ഞ് ആണാണെന്ന് കണ്ടതോടെ ലിംഗനിര്‍ണയത്തിലെ പിഴവ് മറച്ച് വക്കാനായി പ്രസവമുറിയില്‍ വച്ചു തന്നെ കുഞ്ഞിന്റെ ലിംഗം മുറിച്ചു മാറ്റി.
അതേസമയം വീട്ടുകാരോട് ജനിച്ച കുഞ്ഞ് പെണ്ണാണെന്നും കുഞ്ഞിന്റെ അവയവങ്ങള്‍ക്ക് വൈകല്യമുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. എന്നാൽ വിഷയം വീട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടതോടെ കള്ളത്തരം പൊളിയുകയായിരുന്നു. സംഭവത്തില്‍ നഴ്സിംഗ് ഹോം നടത്തിയിരുന്ന ഡോ. അനുല്‍ കുമാര്‍, ഡോ.അരുണ്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha