റോഹിംഗ്യ മുസ്ലിംങ്ങളോട് കരുണ കാണിക്കുന്നവര്‍ ഇന്ത്യവിട്ട് പോകണം !! ; റോഹിങ്ക്യൻ ക്യാമ്പ് സന്ദർശിച്ച പ്രിയങ്ക ചോപ്രയ്ക്കെതിരെ പൊട്ടിത്തെറിച്ച് ബി.ജെ.പി നേതാവ് വിനയ് കത്യാർ

കഴിഞ്ഞ ദിവസം റോഹിങ്ക്യൻ മുസ്ളീംങ്ങളുടെ ക്യാമ്പ് പ്രിയങ്ക ചോപ്ര സന്ദർശിച്ചിരുന്നു. യുണിസെഫിന്റെ ബാലാവകാശ ഗുഡ്‌വില്‍ അംബാസഡറായ പ്രിയങ്ക ചോപ്ര ബംഗ്ലാദേശിലെ ക്യാംപ് ആണ് സന്ദര്‍ശിച്ചത്. ഇവര്‍ക്ക് അകമഴിഞ്ഞ പരിരക്ഷയും പിന്തണുയും നല്‍കണമെന്ന് സോഷ്യല്‍ മീഡിയ വഴി ഇവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപുകളിലൊന്നായ കോക്‌സ് ബസാറിലാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്.
റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്ന ആക്രോശവുമായി ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവ് വിനയ് കാത്യാര്‍. റോഹിംഗ്യ മുസ്ലിംങ്ങളോട് കരുണ കാണിക്കുന്നവര്‍ ഇന്ത്യവിട്ട് പോകണം. പ്രിയങ്ക ചോപ്രയെ പോലുള്ളവര്‍ക്ക് റോഹിംഗ്യന്‍ മുസ്ലിംങ്ങളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം അറിയില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.
അവര്‍ ഒരിക്കലും മുസ്ലിം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ പാടില്ലായിരുന്നു. റോഹിംഗ്യന്‍ മുസ്ലിംങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു കാരണവശാലും അനുമതി നല്‍കില്ലെന്നും അവരോട് കരുണ കാണിക്കുന്നവര്‍ക്ക് ഇന്ത്യയുടെ പുറത്താണ് സ്ഥാനമെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് വിനയ് കാത്യാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്ലിംങ്ങള്‍ക്കു നേരെയുണ്ടായ വംശഹത്യയില്‍ ഏഴ് ലക്ഷത്തോളം ആളുകളാണ് റാഖിന്‍ സംസ്ഥാനത്ത് നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലെത്തിയത്. ഇതില്‍ 60 ശതമാനവും കുട്ടികളാണ്. എന്താണ് സംഭവിക്കുന്നതെന്നോ അടുത്ത സമയം ഭക്ഷണം കിട്ടുമോ എന്ന് പോലും അറിയാതെ തളര്‍ന്നിരിക്കുന്ന കുട്ടികളാണ് ഈ ക്യാംപില്‍ മുഴുവനും. ക്യാംപ് സന്ദര്‍ശിച്ച് പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.





https://www.facebook.com/Malayalivartha


























