ഇന്ദിരഗാന്ധിയും ഹിറ്റ്‌ലറും ജനാധിപത്യത്തെ തച്ചുടച്ചവര്‍ ; അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെയും ഇന്ദിരഗാന്ധിയേയും വിമർശിച്ച് അരുണ്‍ ജെയ്റ്റ്‌ലി

അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ദിരയും ഹിറ്റ്‌ലറും ഭരണഘടനയെ റദ്ദു ചെയ്തു. ജനാധിപത്യത്തെ സേഛാധിപത്യ ആക്കി മാറ്റാന്‍ അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടനയെ ഉപയോഗിച്ചു. പാര്‍ലമെന്റിലെ പ്രതിപക്ഷത്തെ ഭൂരിപക്ഷം അംഗങ്ങളെയും ഹിറ്റ്‌ലര്‍ അറസ്റ്റു ചെയ്തിരുന്നു. അങ്ങനെ ഹിറ്റ്‌ലറുടെ ന്യൂനപക്ഷ സര്‍ക്കാരിന് പാര്‍ലമെന്റില്‍ 2/3 ഭൂരിപക്ഷം ലഭിച്ചു. ട്വിറ്ററിലൂടെയാണ് ജെയ്റ്റ്‌ലിയുടെ വിമര്‍ശനം.
ഇന്ദിരയുടെ അസാധുവായ തെരഞ്ഞെടുപ്പ് സാധുകരിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം ഭേദഗതി ചെയ്തു. പക്ഷേ, ഹിറ്റ്‌ലറെ പോലെയല്ല, ഇന്ദിര രാജ്യത്തിന്റെ നേതൃത്വം 'കുടുംബവാഴ്ച ജനാധിപത്യമാക്കി'മാറ്റി. ഹിറ്റ്‌ലറിനു സമാനമായ രീതിയിലാണ് ഇന്ദിര ഇന്ത്യയിലും അടിയന്തരാവസ്ഥ നടപ്പാക്കിയത്.
'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ' എന്നാണ് അന്നത്തെ എഐസിസി പ്രസിഡന്റ് ദേവകാന്ത് ബറുവ വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ദിരയ്‌ക്കെഴുതിയ കത്തില്‍ ജെ.പി അത് തിരുത്തി. 'നിങ്ങള്‍ രാജ്യത്തെ നിങ്ങളോട് തുല്യമാക്കരുത്. ഇന്ത്യ അനശ്വരയാണ്, എന്നാല്‍ നിങ്ങള്‍ അങ്ങനെയല്ല' എന്നും ജെ.പി മറുപടി നല്‍കിയിരുന്നുവെന്നും ജെയ്റ്റലി പറയുന്നു.
സേഛാധിപത്യത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെ കുറിച്ച് സാധാരണക്കാര്‍ക്ക് അറിവില്ലായിരുന്നു. എന്നാല്‍ നിര്‍ബന്ധിത വന്ധ്യംകരണം വന്നതോടെയാണ് പലര്‍ക്കും അത് ബോധ്യമായത്. മാധ്യമ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ഭീതിയിലായി. ഒട്ടുമിക്ക പത്രാധിപരും മാധ്യമപ്രവര്‍ത്തകരും കീഴടങ്ങി. സേചാധിപത്യത്തേവാട് പലരും പൊരുത്തപ്പെട്ടു.
ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലുടെയാണ് അടിയന്തരാവസ്ഥ കാലത്ത് രാജ്യം കടന്നുപോയത്. രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അതിന്റെ് ഇരകളില്‍ ഏറെയും പ്രതിപക്ഷ നേതാക്കളും ആര്‍.എസ്.എസുമായിരുന്നു. പലരും സത്യാഗ്രഹം നടത്തി. അറസ്റ്റു വരിച്ചുവെന്നും ജെയ്റ്റ്‌ലി പറയുന്നു.1975 ജൂണ്‍ 25നും 26നും മധ്യേ രാത്രിയിലായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. 1977 വരെ ഇത് നീണ്ടുനിന്നിരുന്നു.
https://www.facebook.com/Malayalivartha






















