ആൾക്കൂട്ടക്കൊലകൾ അവസാനിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അധ്യക്ഷനായി ആഭ്യന്തരമന്ത്രി അമിത്ഷായെ നിയമിച്ചു
കത്തിലെ പരാതികൾക്ക് പരിഹാരമൊരുക്കി കേന്ദ്രമന്ത്രിസഭ . ആൾക്കൂട്ടക്കൊലകൾ അവസാനിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അധ്യക്ഷനായി ആഭ്യന്തരമന്ത്രി അമിത്ഷായെ നിയമിച്ചു. ജയ്ശ്രീറാം വിളിയുടെയും പശുവിന്റെയും പേരില്‍ രാജ്യത്ത് സംഘ്പരിവാരം ആള്‍ക്കൂട്ടക്കൊലകളും അക്രമങ്ങളും നടത്തുന്നു എന്ന പരാതികളെ തുടർന്നാണ് സമിതി രൂപീകരിച്ചത്. ഇതൊക്കെ അവസാനിപ്പിക്കാനായിട്ടാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ അധ്യക്ഷനായി ആഭ്യന്തരമന്ത്രി അമിത്ഷായെ നിയമിച്ചിരിക്കുന്നത്. സമിതിയിൽ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, വിദേശകാര്യമന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി, സാമൂഹിക ക്ഷേമമന്ത്രി താവര്‍ചന്ദ് ഗെലോട്ട് എന്നിവരും അംഗങ്ങളാണ്. ആദ്യമായിട്ടല്ല ഈ സമിതി രൂപീകരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം ഭരണ കാലത്താണ് ആദ്യ സമിതി രൂപീകരിച്ചത്. അത് രൂപീകരിക്കുമ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു സമിതി അധ്യക്ഷനായിരുന്നത്. ഇപ്പോൾ രാജ്‌നാഥ് സിങ് പ്രതിരോധമന്ത്രിയാണ്. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത്ഷാക്ക് ആൾക്കൂട്ടക്കൊലപാതകങ്ങൾ അവസാനിപ്പിക്കാനുള്ള സമിതിയുടെ അധ്യക്ഷ ചുമതല ഏൽപ്പിച്ചത്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച പരാതികൾ പരിഗണിക്കവെ സുപ്രിംകോടതി പറഞ്ഞ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്. സമിതി രൂപീകരിക്കപ്പെട്ടതിന് ശേഷം രണ്ടുതവണ സമിതി യോഗം ചേര്‍ന്നിരുന്നു. 2018 മെയ്- ജൂണ്‍ കാലയളവില്‍ മാത്രം 20 പേർ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയായിരുന്നു. എന്നാല്‍, ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പ്രത്യേക കണക്ക് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ ഇല്ല. ജയ്ശ്രീറാം വിളിയുടെയും പശുവിന്റെയും പേരില്‍ രാജ്യത്ത് അക്രമങ്ങൾ കൂടുന്നുവെന്നു ചൂണ്ടി കാണിച്ചു പലരും പരാതികൾ സമർപ്പിച്ചിരുന്നു. രാജ്യത്ത് തുടർച്ചയായി അരങ്ങേറുന്ന ആൾക്കൂട്ട ആക്രമണത്തിൻ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖരുടെ കത്ത് അയച്ചിരുന്നു. ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളില്‍ പ്രധാന മന്ത്രിയുടെ ശ്രദ്ധപതിയണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. നടി അപര്‍ണാ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, അനുഹരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ, മണിരത്നം, അടൂർ ഗോപാലകൃഷണൻ,സാമൂഹിക പ്രവര്‍ത്തകരായ അനുരാധ കപൂര്‍, അദിതി ബസു, എഴുത്തുകാരന്‍ അമിത് ചൗധരി എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നു.
പ്രിയപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ താങ്കള്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകുമെന്ന് കരുതുന്നില്ല, രാജ്യത്ത് മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാൻ കാര്യക്ഷമായ ഇടപെടലുണ്ടാവേണ്ടതുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2016-ല്‍ മാത്രം 840-ല്‍ അധികം നിഷ്ഠൂരമായ ആക്രമണങ്ങള്‍ ദളിതുകള്‍ക്കെതിരെ നടന്നിട്ടുണ്ടെന്നാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ പോര്‍ വിളിയായി മാറുകയും ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഖേദകരമാണ്. ജയ്ശ്രീറാം വിളിപ്പിച്ചുകൊണ്ട് നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് നടക്കുന്നതെന്നമുള്ള പരാതികൾ കത്തിൽ ഉയർന്നിരുന്നു. ഇതിൻറെയൊക്കെ അടിസ്ഥാനത്തിലാണ് അമിത് ഷായെ അധ്യക്ഷനാക്കി ആൾക്കൂട്ടക്കൊലകൾ അവസാനിപ്പിക്കാനുള്ള സമിതി രൂപീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha