ഷിബു ബേബി ജോണിന് നടുറോഡിൽ റീത്ത്... തന്റെ മരണം ആഗ്രഹിച്ച് ചോര കുടിക്കാനായി പിറകെ കൂടി സിപിഎം...
കൊല്ലത്ത് വീശിയ കൊടുങ്കാറ്റിൽ പിടിച്ചു നിന്ന ഏക മണ്ഡലം ചവറയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗം വീശിയപ്പോഴും അതിനെ ചെറുത്ത ആത്മവിശ്വാസത്തോടെയായിരുന്നു ഷിബു ബേബി ജോൺ ഇത്തവണത്തെ നിയമസാഭാങ്കത്തിന് ഇറങ്ങിയത്.
എന്നാൽ ഇത്തവണ അത് നടന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്കോട്ടയായിരുന്നു കൊല്ലം. യുഡിഎഫിന് ഒരു സീറ്റ് പോലുമില്ലാതിരുന്ന ജില്ലയായിരുന്നു. ലോക്സഭാ പോരാട്ടത്തിൽ കാറ്റു മാറിവീശിയിരുന്നു. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ആർഎസ്പി സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനു ജയിക്കാൻ സാധിച്ചിരുന്നു.
അടുത്തിടെ നിലാപടുകളും നിരവധി പരസ്യ പ്രചരണങ്ങളും അദ്ദേഹം നടത്തിയിരുന്നു. അത് യുഡിഎഫിനേയും സിപിഎമ്മിനേയും ഒരുപോലെ തന്നെ ചൊടിപ്പിക്കുന്നതാണ്. ഇപ്പോൾ തനിക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള ചിത്രത്തിനൊപ്പം റീത്ത് വച്ചതിനോട് പ്രതികരിച്ച് രംഗത്ത് വീണ്ടും വന്നിരിക്കുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.
റീത്ത് വച്ച് സിപിഎം പ്രവർത്തകർ രംഗത്തെത്തിയതായി ഷിബു സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി. റീത്തിന്റെ ചിത്രവും ഇതോടൊപ്പം അദ്ദേഹം പങ്കുവച്ചു. യുഡിഎഫ് വൻപരാജയം ഏറ്റുവാങ്ങിയപ്പോഴും കൊല്ലത്ത് രണ്ടിടത്ത് വിജയിക്കാനായത് ജില്ലാ നേതൃത്വത്തിന് ഏറെ ആശ്വാസമാണ്.
അതേസമയം, ഇക്കൂട്ടത്തിൽ ഉറപ്പായും ലഭിക്കുമെന്ന് കരുതിയ ചവറ മണ്ഡലം ഷിബു ബേബി ജോണിനെ കൈവിട്ടത് വലിയ ഞെട്ടലായി. ഇതിനു പിന്നാലെയാണ് ഷിബുവിന് റീത്ത് സമർപ്പിച്ചത്.
ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്... രാഷ്ട്രീയപ്രത്യയ ശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്.
അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ അതിനപ്പുറം എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല എന്നാണ് ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ചവറയിൽനിന്ന് ജനവിധി തേടിയ ഷിബു ബേബി ജോൺ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. സുജിത് വിജയൻ പിള്ളയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി രീതിയിലാണ് പ്രതികരിച്ചത്.
യുഡിഎഫ് വലിയൊരു പടുകുഴിയിൽ നിലംപതിച്ചിരിക്കുകയാണെന്നും നിലനിൽപുതന്നെ കൺമുന്നിൽ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഗ്രൂപ്പ് യോഗം വിളിച്ചും വിഴുപ്പലക്കിയും കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്തെന്നുള്ള ചോദ്യമാണ് അദ്ദേഹം നേതൃത്വത്തിനോട് ചോദിച്ചത്. നിങ്ങളുടെ അധഃപതത്തിനുള്ള മറുപടിയാണ് ജനം തന്നതെന്നും ഷിബു ബേബി ജോൺ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പരാമർശിച്ചു.
https://www.facebook.com/Malayalivartha