കേരളാ ഗവർണർക്കെതിരെ എൽഡിഎഫിന്റെ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത 7 സർക്കാർ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ചീഫ് സെക്രട്ടറി; രാജ്ഭവൻ വിവരം തേടിയതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ഈ നടപടി; സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ സഹിതം ഗവർണർക്ക് പരാതി നൽകിയത് ബിജെപി

കേരളാ ഗവർണർക്കെതിരെ എൽഡിഎഫിന്റെ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത 7 സർക്കാർ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ചീഫ് സെക്രട്ടറി . രാജ്ഭവൻ വിവരം തേടിയതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ നടപടി .എൽഡിഎഫിന്റെ രാജ്ഭവൻ ധർണയിൽ പങ്കെടുത്തവർക്കാണ് നോട്ടീസ് അയച്ചത്.സമരത്തിൽ പങ്കെടുത്തവർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ സഹിതം ബിജെപി ഗവർണർക്ക് പരാതി നൽകുകയായിരുന്നു.
പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായി പി ഹണി ഉള്‍പ്പെടെ ഏഴ് ജീവനക്കാർക്കെതിരെയായിരുന്നു ബിജെപി പരാതിപ്പെട്ടിരിക്കുന്നത്. ഇവർക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ?, എങ്കിൽ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയുള്ള വിശദാംശങ്ങള്‍ അറിയിക്കാനാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയത്.
ഗവർണർക്കെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ മുന്നോടിയായി ആയിരക്കണക്കിന് പ്രവർത്തകർ നവംബർ 15 ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തുകയായിരുന്നു . ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ള നേതാക്കൾ അണിനിരന്ന മാർച്ചിൽ പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യം.
ജീവനക്കാർ സമരത്തിനെത്തിയത് ജോലിക്ക് കയറാനായി ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് കത്തിൽ ഗവർണർ ആവശ്യപ്പെട്ടിരുന്നു. പ്രധാന തസ്തികകളിൽ ജോലി ചെയ്യുന്ന ഏഴുപേർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത വീഡിയോയും ഫോട്ടോകളും അടങ്ങുന്ന ഒരു പരാതി ബിജെപി ഗവർണർക്ക് കൊടുത്തിരുന്നു.ഗവർണർക്കെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. ഈ സമരം ഉദ്ഘാടനം ചെയ്തത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു.
https://www.facebook.com/Malayalivartha