മകൻ പോയതിനു ശേഷം എ കെ ആന്റണി ഒന്ന് വാ തുറന്നു, എന്നിട്ട് പറഞ്ഞതോ ?..മകനെ തിരിച്ചു കൊണ്ട് വരാൻ കഷ്ടപ്പെട്ട് ഒരച്ഛൻ..ബിബിസിയെ വീണ്ടും ചീത്ത വിളിച്ച് അനിൽ ആന്റണി
കുറെ കാലത്തിനു ശേഷമാണ് എ കെ ആന്റണി ഒന്ന് വാ തുറന്നത്, മകൻ ഉണ്ടാക്കി വച്ച പൊല്ലാപ്പുകളും , പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്ന കുറെ ഒറ്റപെടലുകളും കുത്തു വാക്കുകളും എല്ലാം കഴിഞ്ഞു, വീണ്ടും പൂർണ ശക്തനായി അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ് സുഹൃത്തുക്കളേ..
കോൺഗ്രസിൽ നിന്നും വിവിധ ഘട്ടങ്ങളിൽ അകന്നു പോയവരെയും രാഷ്ട്രീയ ലക്ഷ്യം ഇല്ലാത്തവരെയും ഒപ്പം നിർത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേരാതിരുന്നവർ ഭാവിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇനി ഇതിൽ അകന്നു പോയവരെ തിരിച്ചു കൊണ്ട് വരൻ പറഞ്ഞത് , മകനെ വീണ്ടും തിരിച്ചു വിളിക്കാനുള്ള എന്തേലും അടവാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളർത്തി അധികാരം നിലനിർത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണ് രാഹുൽ യാത്ര നടത്തിയത്. എല്ലാവരെയും ചേർത്തുനിർത്തി സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പകർന്ന് അവരിൽ ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കുന്നതെന്ന് എ കെ ആന്റണി പറഞ്ഞു.രണ്ടാംഘട്ടത്തിന്റെ തുടക്കമാണ് യാത്രയുടെ സമാപനം.
രണ്ടാം ഘട്ടത്തിൽ വർഗീയ ശക്തികളെ അധികാരത്തിൽ നിന്നും തൂത്തെറിയും. രണ്ടാം ഘട്ടം പൂർത്തിയാകുമ്പോഴാണ് ലക്ഷ്യം പൂർത്തീകരിക്കുന്നത്. വിശാല ജനാധിപത്യ ഐക്യമാണ് ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസ് ശ്രമിച്ചത്. ബ്രിട്ടീഷുകാരിൽ നിന്നും മോചനം നേടിത്തന്നെ മഹാത്മാഗാന്ധിയുടെ ഓർമ്മകൾ ആവേശം പകരുന്നതാണ്. വെറുപ്പിനും വിദ്വേഷത്തിനുമെതിരെ പോരാടിയതുകൊണ്ടാണ് അദ്ദേഹത്തെ മതഭ്രാന്തന്മാർ വെടിവെച്ച് കൊന്നതെന്നും എ കെ ആന്റണി പറഞ്ഞു.ഭാരത് ജോഡോ യാത്രയിൽ നിന്നും സിപിഎം വിട്ടുനിന്നത് ഹിമാലയൻ മണ്ടത്തരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫാസിസത്തിനെതിരായ സിപിഎമ്മിന്റെ പോരാട്ടത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയും സംഘപരിവാറും ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത് തീർത്ത മതിലുകൾ തകർക്കാൻ രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് കഴിഞ്ഞെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. സിപിഎമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം അധര വ്യായാമം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതെ സമയം ബിബിസിക്കെതിരെ വീണ്ടും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചാണ് അനിലിന്റെ ട്വീറ്റ്. കോൺഗ്രസ് പാർട്ടിയെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശ്, കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിഭാഗം ചെയർപേഴ്സൺ സുപ്രിയ ശ്രീനാഥെ എന്നിവരെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിക്കെതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്.ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായിരുന്ന അനില്‍ ആന്‍റണിയുടെ അന്നത്തെ ട്വീറ്റ്. പിന്നാലെ അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി. പരാമർശം ദേശീയ തലത്തിലടക്കം ബിജെപി ചർച്ചയാക്കിയതോടെ അനില്‍ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു.
https://www.facebook.com/Malayalivartha